പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചതിന്‌ തിരുപ്പതി ക്ഷേത്രം ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

'ശ്രീ രാജശേഖര്‍ ബാബു എല്ലാ ഞായറാഴ്ചയും പുത്തൂരിലെ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നുവെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.' 

New Update
Untitledbircsmodi

ചെന്നൈ: പള്ളിയില്‍ പോയി പ്രാര്‍ഥനയില്‍ പങ്കെടുത്തെന്നാരോപണത്തെ തുടര്‍ന്ന് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഭരണസമിതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ എ. രാജശേഖര്‍ ബാബുവിനെ ടി.ടി.ഡി സസ്‌പെന്‍ഡ് ചെയ്തു. 

Advertisment

തന്റെ ജന്മനാടായ പുത്തൂരിലെ പള്ളിയില്‍ എല്ലാ ഞായറാഴ്ചയും രാജശേഖര്‍ ബാബു പ്രാര്‍ഥനയില്‍ പങ്കെടുക്കാറുണ്ടെന്നും, ക്രിസ്തുമത പ്രചാരണത്തില്‍ പങ്കാളിയാണെന്നും ആരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഹിന്ദു ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതാണെന്നു ഭരണസമിതി വ്യക്തമാക്കിയിട്ടുണ്ട്.


ഹിന്ദുമതേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ജീവനക്കാരെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടി.ടി.ഡി ഈ നടപടി സ്വീകരിച്ചത്. ഇതിനുമുമ്പ് സമാനമായ ആരോപണങ്ങളിലുടനീളം 18 ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുമുണ്ട്.

ടി.ടി.ഡി പ്രസ്താവനയില്‍ പറയുന്നത്: 'ശ്രീ രാജശേഖര്‍ ബാബു എല്ലാ ഞായറാഴ്ചയും പുത്തൂരിലെ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നുവെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.' 


ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളും ടി.ടി.ഡി വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടി ആരംഭിച്ചത്.


രാജശേഖര്‍ ബാബു പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.

Advertisment