ആ പദവിക്ക് യോഗ്യനല്ല: ബംഗാൾ ഗവർണറുടെ ക്രമസമാധാന പരാമർശത്തിന് പിന്നാലെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ്

356 ഒഴികെ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ഭരണഘടന അധികാരം നല്‍കിയിട്ടില്ല. ബാനര്‍ജി പറഞ്ഞു.

New Update
Untitled

ഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിന്റെ പ്രസ്താവനയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ഡല്‍ഹിയില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരാമര്‍ശം.

Advertisment

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ വടക്കന്‍ ബംഗാളിലെ നാഗരകട്ടയില്‍ ബിജെപി എംപി ഖഗേന്‍ മുര്‍മു ആക്രമിക്കപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം ഗവര്‍ണര്‍ ബോസ് പ്രസിഡന്റ് മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു.


യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ക്രമസമാധാന നില വഷളാകുന്നതിന് ഗവര്‍ണര്‍ സംസ്ഥാന ഭരണകൂടത്തെയും പോലീസിനെയും കുറ്റപ്പെടുത്തി.

ഗവര്‍ണറുടെ പരാമര്‍ശങ്ങളോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട്, ടിഎംസി എംപി കല്യാണ്‍ ബാനര്‍ജി അദ്ദേഹത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു, അദ്ദേഹത്തെ 'ഒരു ചെറിയ ഐഎഎസ് ഉദ്യോഗസ്ഥന്‍' എന്ന് വിഷേിപ്പിച്ച അദ്ദേഹം 'ആ സ്ഥാനത്തിന് യോഗ്യനല്ല' എന്നും പരിഹസിച്ചു.


'കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായ ഒരു ഗവര്‍ണര്‍ നമുക്കുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ സേവകനാണോ? കേന്ദ്ര സര്‍ക്കാര്‍ ദൈവവും സംസ്ഥാന സര്‍ക്കാര്‍ പൊതുജനവുമാണോ?


സെക്ഷന്‍ 356 ഒഴികെ മറ്റെന്താണ് നടപടികള്‍ സ്വീകരിക്കേണ്ടത്? 356 ഒഴികെ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ഭരണഘടന അധികാരം നല്‍കിയിട്ടില്ല. ബാനര്‍ജി പറഞ്ഞു.

Advertisment