/sathyam/media/media_files/2025/12/19/train-tkt-2025-12-19-21-52-47.jpg)
ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അൺറിസർവ്‌ഡ് ട്രെയിൻ ടിക്കറ്റുകളുടെ പരിശോധനാ നടപടിയിൽ നിർണായക മാറ്റവുമായി ഇന്ത്യൻ റെയിൽവേ.
മൊബൈൽ ഫോണിൽ ടിക്കറ്റ് കാണിച്ചാൽ മാത്രം മതിയാകില്ലെന്നും അൺറിസർവ്‌ഡ് യാത്രയ്ക്കായി ടിക്കറ്റിന്റെ പ്രിന്റ് പകർപ്പ് നിർബന്ധമാണെന്നും റെയിൽവേ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി. സാങ്കേതിക ദുരുപയോഗം വഴി നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിനായാണ് പുതിയ തീരുമാനം.
കൃത്രിമ ബുദ്ധി (എഐ) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് റെയിൽവേ ടിക്കറ്റുകൾ വ്യാജമായി സൃഷ്ടിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് റെയിൽവേ കടുത്ത നിലപാട് സ്വീകരിച്ചത്.
അടുത്തിടെ പുറത്തുവന്ന ഒരു സംഭവത്തിൽ, എഐ ഉപകരണങ്ങൾ ഉപയോഗിച്ച് യഥാർത്ഥ ടിക്കറ്റുകളെ അനുകരിക്കുന്ന വ്യാജ മൊബൈൽ ടിക്കറ്റുകൾ തയ്യാറാക്കിയതായി കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
ജയ്പൂർ റൂട്ടിൽ നടന്ന പരിശോധനയ്ക്കിടെയാണ് ഗുരുതരമായ സുരക്ഷാ വീഴ്ച റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു സംഘം വിദ്യാർത്ഥികൾ മൊബൈൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതിനിടെ നടത്തിയ സാധാരണ പരിശോധനയിൽ ടിക്കറ്റുകൾ യഥാർത്ഥമാണെന്ന് തോന്നിയിരുന്നു.
ക്യൂആർ കോഡുകൾ ശരിയായി സ്കാൻ ചെയ്തതോടൊപ്പം യാത്രാ വിവരങ്ങളും നിരക്കുകളും യോജിച്ചതായിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ ഇത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ടിക്കറ്റുകളാണെന്ന് വ്യക്തമായി.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനാണ് UTS മൊബൈൽ ആപ്പ്, ATVM മെഷീനുകൾ, ടിക്കറ്റ് കൗണ്ടറുകൾ എന്നിവ വഴി എടുത്ത അൺറിസർവ്‌ഡ് ടിക്കറ്റുകൾക്ക് പ്രിന്റ് പകർപ്പ് നിർബന്ധമാക്കാൻ റെയിൽവേ തീരുമാനിച്ചത്.
അതേസമയം, റിസർവേഷൻ ഇ-ടിക്കറ്റുകൾക്കും MT-CUT ടിക്കറ്റുകൾക്കും ഈ നിയമം ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സംവിധാനം വഴി റെയിൽവേയുടെ വരുമാനം സംരക്ഷിക്കാനും ടിക്കറ്റിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനും കഴിയുമെന്ന് റെയിൽവേ വിലയിരുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us