വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ 30 വർഷം ചെലവഴിച്ച ബംഗ്ലാദേശി ട്രാൻസ്‌ജെൻഡർ പിടിയിൽ

മുംബൈയിലുടനീളം റഫീഖ് നഗര്‍, ഗോവണ്ടി തുടങ്ങിയ പ്രദേശങ്ങളിലായി പ്രതിക്ക് 20 ലധികം സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ട്.

New Update
Untitled

മുംബൈ:'ഗുരു മാ' എന്ന് അറിയപ്പെടുന്ന ബംഗ്ലാദേശി ട്രാന്‍സ്ജെന്‍ഡര്‍ ജ്യോതിയെ മുംബൈ പോലീസ് പിടികൂടി. വ്യാജ രേഖകള്‍ ഉപയോഗിച്ച് കഴിഞ്ഞ 30 വര്‍ഷമായി അവര്‍ ഇന്ത്യയില്‍ താമസിച്ചു വരികയായിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, ജ്യോതിയുടെ യഥാര്‍ത്ഥ പേര് ബാബു അയാന്‍ ഖാന്‍ എന്നാണ്. 

Advertisment

സമീപ മാസങ്ങളില്‍, അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരായ നടപടിക്കിടെ, ജ്യോതിയുടെ ചില കൂട്ടാളികളെ മുംബൈയിലെ ശിവാജി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


ആ സമയത്ത് ജ്യോതിയെയും കസ്റ്റഡിയിലെടുത്തു, പക്ഷേ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ ആവശ്യമായ എല്ലാ രേഖകളും അവരുടെ കൈവശമുണ്ടായിരുന്നതിനാല്‍ വിട്ടയച്ചു. പിന്നീട് പോലീസ് രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി.


ശിവാജി നഗര്‍, നാര്‍പോളി, ദിയോനാര്‍, ട്രോംബെ, കുര്‍ള തുടങ്ങി മുംബൈയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജ്യോതിക്കെതിരെ ഇതിനകം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മുംബൈയിലുടനീളം റഫീഖ് നഗര്‍, ഗോവണ്ടി തുടങ്ങിയ പ്രദേശങ്ങളിലായി പ്രതിക്ക് 20 ലധികം സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളില്‍, അവരെ 'ഗുരു മാ' എന്ന് വിളിക്കുന്ന നിരവധി അനുയായികളും അവര്‍ക്കുണ്ട്.

Advertisment