പാകിസ്ഥാന് വലിയ തിരിച്ചടി, പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ടിആർഎഫിനെതിരെ യുഎസ് നടപടി; പ്രതികരിച്ച് ഇന്ത്യ

ഈ നടപടി ഇന്ത്യയുടെയും അമേരിക്കയുടെയും പൊതുവായ സുരക്ഷയും ഭീകരതയ്ക്കെതിരായ പോരാട്ടവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

New Update
Untitledbhup

ഡല്‍ഹി: ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ (ടിആര്‍എഫ്) ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.

Advertisment

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് അടുത്തിടെ ഏറ്റെടുത്തിരുന്നു. അമേരിക്കയുടെ ഈ നടപടിയെ തീവ്രവാദത്തിനെതിരായ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ശക്തമായ കണ്ണിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശേഷിപ്പിച്ചു.


യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ടിആര്‍എഫിനെ രണ്ട് പ്രധാന തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ' എഫ്ടിഒ (വിദേശ ഭീകര സംഘടന) എന്നും എസ്ഡിജിടി (നിയുക്ത ആഗോള ഭീകരര്‍) എന്നും യുഎസ് വിശേഷിപ്പിച്ചിട്ടുണ്ട്.

പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ പുതിയ രൂപമാണ് ടിആര്‍എഫ് എന്ന് വിശ്വസിക്കപ്പെടുന്നു. ഏപ്രില്‍ 22 ന് 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തതായി യുഎസ് അറിയിച്ചു.


'ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനും നന്ദി' എന്ന് യുഎസ് തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.


ഈ നടപടി ഇന്ത്യയുടെയും അമേരിക്കയുടെയും പൊതുവായ സുരക്ഷയും ഭീകരതയ്ക്കെതിരായ പോരാട്ടവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment