തെലങ്കാന തുരങ്കത്തില്‍ അത്ഭുതം പ്രതീക്ഷിക്കുന്നു! തുരങ്കത്തില്‍ കുടുങ്ങിയ് 8 ജീവനുകള്‍ക്കായുള്ള തിരച്ചിലില്‍ പങ്കു ചേര്‍ന്ന് കേരളാ പൊലീസിന്റെ നായ്ക്കളും, പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന നായ്ക്കള്‍ ടണലില്‍ പ്രവേശിച്ചു

ഫെബ്രുവരി 22 മുതല്‍ ശ്രീശൈലം ഇടതുകര കനാല്‍ പദ്ധതിയുടെ തുരങ്കത്തില്‍ എഞ്ചിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ എട്ട് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. 

New Update
tunnel

തെലങ്കാന:  രണ്ടാഴ്ച പിന്നിട്ടിട്ടും തെലങ്കാനയില്‍ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ 8 പേരെക്കുറിച്ച് ഒരു വിവരവുമില്ല. കാലം കഴിയുന്തോറും പ്രതീക്ഷയും മങ്ങുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ഇപ്പോള്‍ ചില പ്രത്യേക നായ്ക്കളെ ഹെലികോപ്റ്ററില്‍ എത്തിച്ചു.

Advertisment

കേരള പോലീസിലെ പ്രത്യേകം പരിശീലനം ലഭിച്ച നായക്കളെയാണ് എത്തിച്ചിരിക്കുന്നത്. തെലങ്കാനയിലെ ശ്രീശൈലം ഇടതുകര കനാലിന്റെ ഭാഗികമായി തകര്‍ന്ന തുരങ്കത്തിനുള്ളില്‍ ഇന്ന് മുതല്‍ ഈ നായ്ക്കള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും.


ഫെബ്രുവരി 22 മുതല്‍ എട്ട് പേര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താന്‍ വെള്ളിയാഴ്ച രാവിലെ ഒരു കൂട്ടം നായ്ക്കളും പരിശീലകരും ഉള്ളിലേക്ക് പോയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട ഈ നായ്ക്കള്‍ക്ക് 15 അടി ആഴത്തില്‍ വരെ ഗന്ധം തിരിച്ചറിയാന്‍ കഴിയും.

കേരളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴിയാണ് ഈ നായ്ക്കളെ കൊണ്ടുവന്നത്. രക്ഷാപ്രവര്‍ത്തകര്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് തുരങ്കത്തില്‍ പ്രവേശിച്ചിരുന്നു.


മനുഷ്യ സാന്നിധ്യം അന്വേഷിക്കാന്‍ നായ്ക്കളെ എങ്ങനെ, എവിടേക്ക് കൊണ്ടുപോകണമെന്ന് പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. തുരങ്കം കുഴിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുമായി എന്‍ഡിആര്‍എഫ് ടീമുകള്‍ ഉള്‍പ്പെടെ 110 രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തിനുള്ളില്‍ കയറിയതായി വൃത്തങ്ങള്‍ അറിയിച്ചു.


കാണാതായ ആളുകളെയും മനുഷ്യശരീരങ്ങളെയും കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവയാണ് 'കേഡര്‍ സ്‌നിഫര്‍ നായ്ക്കള്‍'. തുരങ്കത്തിനുള്ളില്‍ കുഴിക്കുന്നതിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതിന് രക്ഷാപ്രവര്‍ത്തകരെ സഹായിക്കുന്നതിന് മുമ്പ് എന്‍ഡിആര്‍എഫ് 'സ്‌നിഫര്‍ ഡോഗിന്റെ' സേവനം സ്വീകരിച്ചിരുന്നു.

ഫെബ്രുവരി 22 മുതല്‍ ശ്രീശൈലം ഇടതുകര കനാല്‍ പദ്ധതിയുടെ തുരങ്കത്തില്‍ എഞ്ചിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ എട്ട് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. 

എന്‍ഡിആര്‍എഫ്, ഇന്ത്യന്‍ ആര്‍മി, നാവികസേന, മറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ അവരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ചെളി, വെള്ളം തുടങ്ങിയ ദുഷ്‌കരമായ സാഹചര്യങ്ങള്‍ക്കിടയിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.