കേരള തീരത്തെ രണ്ട് കപ്പൽ ദുരന്തങ്ങളും അഹമ്മദാബാദിലെ വിമാന ദുരന്തവും അട്ടിമറിയെന്ന് സംശയം. ഭീകരാക്രമണ സാദ്ധ്യതയടക്കം അന്വേഷിക്കുന്നു. വിമാനത്തിന്റെ രണ്ട് എൻജിനുകളും ഒന്നിച്ച് നിന്നതും എല്ലാ സംവിധാനങ്ങളും മിന്നൽവേഗത്തിൽ നിലച്ചതും സംശയകരം. ഒരിക്കലും തകരാത്ത ബ്ലാക്ക്ബോക്സ് എങ്ങനെ തക‌ർന്നെന്നും ദുരൂഹം. കപ്പലുകളെ വൈദ്യുത- കാന്തിക തരംഗങ്ങളുപയോഗിച്ച് താളംതെറ്റിച്ചെന്ന് സംശയം. തുർക്കിയുടെ അൽക്ക തരംഗ സംവിധാനത്തിന് കപ്പലിനെ തീപിടിപ്പിക്കാനുമാവും. അട്ടിമറിയെന്ന് കണ്ടെത്തിയാൽ ദുരന്തങ്ങളുടെ ചിത്രം മാറും.

New Update
plain clash and ship

ഡൽഹി: കേരളതീരത്തോട് ചേർന്ന് രണ്ട് കപ്പലുകൾക്ക് അപകടമുണ്ടായതും അഹമ്മദാബാദിൽ എയ‌ർഇന്ത്യയുടെ വിമാനം തകർന്നതും അട്ടിമറിയാണോയെന്ന് സംശയിച്ച് കേന്ദ്രഏജൻസികൾ. ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം ഏജൻസികൾ ആരംഭിച്ചു. 270 പേർ മരിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീം ലൈനർ വിമാനം ടേക്ക് ഓഫിന് മുൻപ് പരിശോധിക്കുകയും, ക്ലിയറൻസ് നൽകുകയും ചെയ്‌ത മെയിന്റനൻസ് ജീവനക്കാരെ ചോദ്യം ചെയ്യുകയാണ്.

Advertisment

ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജോലികൾ ചെയ്‌ത ജീവനക്കാരെയും ചോദ്യംചെയ്യുന്നു. മുഴുവൻ ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഭീകരാക്രമണത്തിന്റെ സാദ്ധ്യത അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

plane crash

വിമാനദുരന്തം അട്ടിമറിയാണോയെന്ന് സംശയിക്കാൻ പ്രധാന കാരണം രണ്ട് എൻജിനുകളും ഒരുമിച്ച് തകരാറിലായതും ഒരിക്കലും തകരാത്ത ബ്ലാക്ക് ബോക്സ് പോലും തകർന്നതുമാണ്. തകർന്ന ബ്ലാക്ക് ബോക്സ് വിദേശത്ത് പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം. അതേസമയം, പൈലറ്റിന്റെ പിഴവാണോ ദുരന്തമുണ്ടാക്കിയതെന്നും പരിശോധിക്കുന്നുണ്ട്. സാങ്കേതിക തകരാ‌ർ കാരണമാണോ ദുരന്തമുണ്ടായതെന്ന് പരിശോധിക്കാൻ ബ്ലാക്ക് ബോക്സ് പരിശോധന പൂർത്തിയാവണം.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്‌ക്കാണ് അന്വേഷണത്തിന്റെ മുഖ്യ ചുമതല. എൻ.ഐ.എ, ഗുജറാത്ത് പോലീസ്, എയർപോർട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) തുടങ്ങിയ ഏജൻസികളും അന്വേഷണത്തിലുണ്ട്. കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതസമിതി ബോയിംഗ് കമ്പനിയുടെ ഉദ്യോഗസ്ഥരും അന്വേഷണത്തിനുണ്ട്.

D

 

വിമാനത്തിന്റെ രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായതിലെ അസ്വാഭാവികതയും പരിശോധിക്കുന്നുണ്ട്. ഇലക്‌ട്രിക് - ഹൈഡ്രോളിക് സംവിധാനങ്ങൾ പൂർണതോതിൽ പരാജയപ്പെട്ടതെങ്ങനെയെന്നും അന്വേഷിക്കും. ഈ രണ്ടു സാഹചര്യങ്ങളുമുണ്ടായാൽ മാത്രം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന റാറ്റ് (റാം എയ‌ ടർബൈൻ) ഡ്രീംലൈനറിലും പ്രവർത്തിച്ചോയെന്നതിൽ വിശദ പരിശോധന നടത്തുകയാണ് അന്വേഷണസംഘങ്ങൾ.

അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിന് ഹൈഡ്രോളിക് - ഇലക്‌ട്രിക് പവർ നൽകുന്ന ചെറിയ ടർബൈൻ ആണ് റാറ്റ്. കഴിഞ്ഞദിവസം പുറത്തുവന്ന പുതിയ വീഡിയോയിൽ, റാറ്റ് പ്രവർത്തിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ശബ്‌ദമുണ്ടെന്നാണ് സൂചന.


അറബിക്കടലിലെ കപ്പൽ ദുരന്തങ്ങളിലും അട്ടിമറി സംശയിക്കപ്പെടുന്നുണ്ട്. ഹൈ പവർ മൈക്രോവേവ് (എച്പിഎം), ഇലക്ട്രോ മാഗ്നറ്റിക് പൾസ് (ഇഎംപി) അധിഷ്ഠിത ഉപകരണങ്ങളുപയോഗിച്ച് കപ്പലുകളുടെ പ്രവർത്തനം താളം തെറ്റിക്കുകയായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. യുദ്ധക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും ജിപിഎസ് സംവിധാനങ്ങളെ തകർക്കാൻ കഴിയുന്ന സംവിധാനങ്ങളാണിവ.

ship accidents in kerala costal area

സൈനിക പ്രതിരോധത്തിനായി തുർക്കി വികസിപ്പിച്ച പോർട്ടബിൾ എച്പിഎം ആയുധമായ ‘അൽക്ക– ഡിഇഡബ്ല്യു’ ഒരു സ്പോർട്സ് കാറിൽ കൊണ്ടുപോകാവുന്ന വലുപ്പമുള്ളതാണ്. 2.5 കിലോവാട്ട് മുതൽ 5 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിച്ച് ഇവ പ്രവർത്തിപ്പിക്കാനാവും. 1500 മീറ്റർ മുതൽ 5000 മീറ്റർ വരെ അകലത്തിലുള്ള ഇലക്ട്രോണിക്സ് സംവിധാനങ്ങളെ തകരാറിലാക്കാനുള്ള ശേഷി ഇതിനുണ്ട്.

ഇലക്ട്രോണിക് സംവിധാനങ്ങളെ തകരാറിലാക്കുന്നതിനു പുറമേ, സ്ഫോടന സ്വഭാവമുള്ള രാസപദാർഥങ്ങളെ തീപിടിപ്പിക്കാനും ശക്തിയേറിയ വൈദ്യുത കാന്തിക തരംഗങ്ങൾക്കു കഴിയുന്ന സാഹചര്യത്തിലാണ് അറബിക്കടലിലുണ്ടായ കപ്പലപകടങ്ങളിൽ അട്ടിമറി സാധ്യത അന്വേഷിക്കുന്നത്.