ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; കല്യാൺ-ഡോംബിവ്‌ലിയിൽ ഷിൻഡെ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ് താക്കറെയുടെ എം.എൻ.എസ്

നിലവിലെ സാഹചര്യത്തില്‍ എം.എന്‍.എസിന്റെ പിന്തുണയോടെ ഷിന്‍ഡെ-ബിജെപി സഖ്യം കല്യാണ്‍-ഡോംബിവ്ലിയില്‍ അധികാരം ഉറപ്പിച്ചിരിക്കുകയാണ്.

New Update
Untitled

കല്യാണ്‍: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉദ്ധവ് താക്കറെയെ വീണ്ടും വെട്ടിലാക്കി സഹോദരന്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന.  

Advertisment

കല്യാണ്‍-ഡോംബിവ്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പിന് ശേഷം ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയ്ക്ക് പിന്തുണ നല്‍കാന്‍ എം.എന്‍.എസ് തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷവുമായി സഖ്യമുണ്ടാക്കി മത്സരിച്ച ശേഷമാണ് രാജ് താക്കറെയുടെ ഈ അപ്രതീക്ഷിത മലക്കംമറിച്ചില്‍.


സഖ്യം തകര്‍ത്ത് എം.എന്‍.എസ്

കല്യാണ്‍-ഡോംബിവ്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേന വിഭാഗവും എം.എന്‍.എസും ഒന്നിച്ചാണ് പോരാടിയത്.


എന്നാല്‍ ഫലം വന്നതിന് പിന്നാലെ പ്രാദേശിക വികസനം മുന്‍നിര്‍ത്തി ഷിന്‍ഡെ പക്ഷത്തെ പിന്തുണയ്ക്കാന്‍ രാജ് താക്കറെ പ്രാദേശിക നേതാക്കള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഉദ്ധവ് താക്കറെയെ സംബന്ധിച്ചിടത്തോളം ഇത് വലിയ രാഷ്ട്രീയ പ്രഹരമായാണ് കണക്കാക്കപ്പെടുന്നത്.


എം.എന്‍.എസിന്റെ 5 അംഗങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഷിന്‍ഡെ പക്ഷത്തിന്റെ അംഗബലം 58 ആയി ഉയര്‍ന്നു. ബി.ജെ.പിയുടെ 50 അംഗങ്ങള്‍ കൂടി ചേരുന്നതോടെ മഹായുതി സഖ്യത്തിന് കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.

മേയര്‍ തിരഞ്ഞെടുപ്പ് ജനുവരി 22-ന്


കല്യാണ്‍-ഡോംബിവ്ലി ഉള്‍പ്പെടെയുള്ള 29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിക്കുന്ന നറുക്കെടുപ്പ് ജനുവരി 22-ന് നടക്കും. ഇതിന് ശേഷമായിരിക്കും ഔദ്യോഗികമായി മേയര്‍ തിരഞ്ഞെടുപ്പ് നടക്കുക. നറുക്കെടുപ്പിലൂടെ ജനറല്‍, വനിത, എസ്.സി/എസ്.ടി അല്ലെങ്കില്‍ ഒ.ബി.സി വിഭാഗങ്ങളില്‍ ആര്‍ക്കാണ് മേയര്‍ പദം എന്ന് നിശ്ചയിക്കും.


നിലവിലെ സാഹചര്യത്തില്‍ എം.എന്‍.എസിന്റെ പിന്തുണയോടെ ഷിന്‍ഡെ-ബിജെപി സഖ്യം കല്യാണ്‍-ഡോംബിവ്ലിയില്‍ അധികാരം ഉറപ്പിച്ചിരിക്കുകയാണ്.

Advertisment