യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ പാളി, യോഗം ഫലിച്ചില്ല. സ്ഥിതിഗതികള്‍ വര്‍ഷങ്ങളായി ഏറ്റവും അസ്ഥിരമായ അവസ്ഥയിലെത്തിയെന്ന് അന്റോണിയോ ഗുട്ടെറസ്

സിന്ധു നദീജല കരാര്‍ ഇന്ത്യ അടുത്തിടെ നിര്‍ത്തിവച്ചതിനെ ഒരു 'ആക്രമണാത്മക പ്രവൃത്തി'യാണെന്നും അഹമ്മദ് വിശേഷിപ്പിച്ചു.

New Update
Pak's anti-India rant at UN Security Council fizzles out, meet yields no outcome

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, പാകിസ്ഥാന്റെ അഭ്യര്‍ത്ഥനപ്രകാരം വിളിച്ചുചേര്‍ത്ത ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ യോഗം ഒരു പ്രസ്താവനയോ പ്രമേയമോ ഔദ്യോഗിക ഫലമോ ഇല്ലാതെ അവസാനിച്ചു.

Advertisment

ചര്‍ച്ചയില്‍ നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല.


സ്ഥിതിഗതികള്‍ വര്‍ഷങ്ങളായി ഏറ്റവും അസ്ഥിരമായ അവസ്ഥയിലെത്തിയെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് യോഗം നടന്നത്.


ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിക്കര്‍ അഹമ്മദ്, ഇന്ത്യയ്ക്കെതിരെ തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വേദി വീണ്ടും ദുരുപയോഗം ചെയ്തു.

26 സാധാരണക്കാരെ കൊന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തില്‍, ഇന്ത്യ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുകയും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചു.


സിന്ധു നദീജല കരാര്‍ ഇന്ത്യ അടുത്തിടെ നിര്‍ത്തിവച്ചതിനെ ഒരു 'ആക്രമണാത്മക പ്രവൃത്തി'യാണെന്നും അഹമ്മദ് വിശേഷിപ്പിച്ചു.


 അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നതില്‍ ഇസ്ലാമാബാദിന്റെ പങ്കില്‍ നിന്ന് ആഗോള ശ്രദ്ധ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായാണ് ഇന്ത്യ ഇതിനെ കാണുന്നത്.