ചെന്നൈ: ഹിമാചല്‍ പ്രദേശില്‍ വാഹനാപകടത്തില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി വെട്രി ദുരൈസ്വാമി (45) യുടെ മൃതദേഹമാണ് സത്‌ലജില്‍ നിന്ന് കണ്ടെത്തിയത്.
ചെന്നൈ മുൻ മേയർ സെയ്ദെ ദുരൈസാമിയുടെ മകനാണ് വെട്രി. മകനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സെയ്ദെ ദുരൈസാമി ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വിനോദയാത്രയ്ക്ക് സുഹൃത്തിനൊപ്പം പുറപ്പെട്ട വെട്രി ഫെബ്രുവരി നാലിനാണ് അപകടത്തില്‍ പെട്ടത്. പിന്നീട് വെട്രിയ്ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. വെട്രിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗോപിനാഥ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രദേശവാസിയായ ഡ്രൈവറുടെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.