ലക്നൗ: ഭഗവാന് ശ്രീരാമനെ തെരഞ്ഞെടുപ്പ് അജണ്ട ആക്കിയ ബിജെപിയെ ഭഗവാന് തന്നെ ശിക്ഷിച്ചുവെന്ന് അമേഠി നിയുക്ത എംപി കിഷോരി ലാല്‍ ശര്‍മ. 303 സീറ്റുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ 250 സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല. ഘടകകക്ഷികളുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ഭരണത്തിലെത്താനായതെന്നും അദ്ദേഹം പരിഹസിച്ചു.
400 സീറ്റുകളാണ് ലക്ഷ്യമെന്ന് പറഞ്ഞവർക്ക് തെരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ പോലും നേടാനാകാത്തത് ധാര്‍മികമായി നോക്കുകയാണെങ്കില്‍ പരാജയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി തന്നെയാണ് ഇതെന്നും കിഷോരി ലാല്‍ പ്രതികരിച്ചു.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട അമേഠി മണ്ഡലും ഇത്തവണ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കിഷോരി ലാല്‍ തിരിച്ചുപിടിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.