/sathyam/media/media_files/xCsFNVWNfvri7OMglhU7.png)
ഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ആഭ്യന്തര-അന്തരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം വിയകോം18 സ്വന്തമാക്കി.
ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേക്ഷണ അവകാശമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വിയകോം18 സ്വന്തമാക്കിയത്. 5966.4 കോടി രൂപയ്ക്കാണ് വിയകോം 18 അവകാശം നേടിയത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍.
അഞ്ച് വർഷത്തിനിടയിലെ 88 മത്സരങ്ങള്‍ വിയകോം18 സംപ്രേക്ഷണം ചെയ്യും. ഒരു മത്സരത്തിന് 67.8 കോടി രൂപയാണ് പ്രതിഫലമായി കണക്കാക്കിയിരിക്കുന്നത്. 2028 മാര്‍ച്ചിന് കരാര്‍ അവസാനിക്കുകയും ചെയ്യും. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് കരാര്‍ സ്ഥിരീകരിച്ചത്.
എന്നാൽ 2018ല്‍ ഡിസ്‌നി സ്റ്റാര്‍ 6,138 കോടി രൂപയ്ക്കാണ് സംപ്രേക്ഷണ അവകാശം നേടിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചതിന് സ്റ്റാര്‍ ഇന്ത്യയെയും ഡിസ്‌നിയെയും ജയ്ഷാ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേക്ഷണം സ്പോർട്സ് 18നിലും ഡിജിറ്റല്‍ സംപ്രേക്ഷണം ജിയോസിനിമ ആപ്പിലുടെയും നടത്തുമെന്ന് വിയകോം 18 അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച നടന്ന സംപ്രേക്ഷണ അവകാശ ലേലത്തില്‍ ഡിസ്‌നി പ്ലസ്, സോണി സ്പോർട്സ് എന്നീ കമ്പനിയുടെ ശക്തമായ വെല്ലുവിളി ഉണ്ടായിരുന്നു. ഇവരെ മറികടന്നാണ് വിയകോം18 അവകാശം സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെയും വനിത പ്രീമിയര്‍ ലീഗിന്റെയും സംപ്രേക്ഷണ അവകാശം വിയകോം18 ന് ആയിരുന്നു.