അവിടത്തെ അവസ്ഥ അതാണെങ്കില്‍ ഇവിടുത്തെ തമിഴ്നാട് സര്‍ക്കാരിന്റെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ, അംബേദ്കര്‍ ഇത് കണ്ടിരുന്നെങ്കില്‍ ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു. മണിപ്പൂരിനെ തമിഴ്‌നാടുമായി താരതമ്യപ്പെടുത്തി നടന്‍ വിജയ്. വിമര്‍ശിച്ച് ഡിഎംകെ

ഞാന്‍ മണിപ്പൂരില്‍ പോയിട്ടുണ്ട്. വേറെ എത്ര പേര്‍ അവിടെ പോയിരുന്നു-കനിമൊഴി

New Update
DMK slams actor-politician Vijay for comparing Manipur with Tamil Nadu: Unfair

ചെന്നൈ: തമിഴ്നാട്ടിലെ ക്രമസമാധാന നിലയും വംശീയ അക്രമത്തിന്റെ പിടിയിലായ മണിപ്പൂരിലെ ക്രമസമാധാന നിലയും തമ്മില്‍ താരതമ്യം ചെയ്ത നടന്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ഡിഎംകെ നേതാവും ലോക്സഭാ എംപിയുമായ കനിമൊഴി.

Advertisment

വിജയ്യുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച കനിമൊഴി മണിപ്പൂരിലെ സാഹചര്യത്തെ തമിഴ്നാടിന്റെ അവസ്ഥയുമായി താരതമ്യം ചെയ്യുന്നത് അനീതിയാണെന്ന് പറഞ്ഞു.

ഞാന്‍ മണിപ്പൂരില്‍ പോയിട്ടുണ്ട്. വേറെ എത്ര പേര്‍ അവിടെ പോയിരുന്നു എന്നറിയില്ല. മണിപ്പൂരിനെ തമിഴ്നാട്ടിലെ ഒരു പ്രശ്നവുമായി താരതമ്യപ്പെടുത്തുന്നത്, ഒരു വേദിയില്‍ കയറിക്കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ എന്ത് വേണമെങ്കിലും സംസാരിക്കാമെന്നതു പോലെയാണ്. 

ഈ റെയ്ഡുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല; ജനങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ; ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ ബി.ജെ.പി നിയന്ത്രണത്തിലാണെന്ന് കനിമൊഴി


മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കണം. അതിനെ നിസ്സാരമാക്കുന്നത് അന്യായമാണ്. ബിജെപി മണിപ്പൂര്‍ സന്ദര്‍ശിച്ച് നീതി നല്‍കാത്തതിനേക്കാള്‍ വിനാശകരമാണ് ഇതെന്നും വിജയുടെ അഭിപ്രായത്തോട് പ്രതികരിക്കവെ കനിമൊഴി പറഞ്ഞു


വിജയ് ഡിസംബര്‍ 6 ന് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ 2022 ലെ വേങ്ങൈവാസല്‍ സംഭവത്തെ മണിപ്പൂരിലെ അശാന്തിയുമായി താരതമ്യം ചെയ്തുകൊണ്ട് തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. 

മണിപ്പൂരിലെ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെയും വിജയ് തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു.


ഏത് ജാതിയില്‍ ജനിച്ചാലും ഏത് മതത്തില്‍ ജനിച്ചാലും എല്ലാവരും തുല്യരായാണ് ജനിക്കുന്നതെന്ന് ഉറപ്പുനല്‍കുന്ന ഭരണഘടന തയ്യാറാക്കിയ വ്യക്തിയാണ് ഡോ ബി ആര്‍ അംബേദ്കര്‍. നിലവിലെ ക്രമസമാധാന നില കാണുമ്പോള്‍ അംബേദ്കറെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല


മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതില്‍ ആശങ്കപ്പെടാതെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് ഞങ്ങളെ ഭരിക്കുകയാണെന്ന് വിജയ് പറഞ്ഞു.

Vijay criticises DMK's flood relief as temporary, says people can't be deceived


അവിടത്തെ അവസ്ഥ അതാണെങ്കില്‍ ഇവിടുത്തെ തമിഴ്‌നാട് സര്‍ക്കാരിന്റെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. വേങ്ങൈവാസലില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം


പക്ഷേ, സംസ്ഥാനത്തെ സാമൂഹ്യനീതിയെക്കുറിച്ച് സംസാരിക്കുന്ന സര്‍ക്കാര്‍ എനിക്കറിയാവുന്നിടത്തോളം ഒരു നടപടിയും സ്വീകരിച്ചതായി തോന്നുന്നില്ല. അംബേദ്കര്‍ ഇത് കണ്ടിരുന്നെങ്കില്‍ ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു, വിജയ് പറഞ്ഞു.

2022ല്‍ വേങ്ങൈവാസലില്‍, പട്ടികജാതി (എസ്സി) സമുദായത്തിലെ ആളുകള്‍ക്ക് വെള്ളം നല്‍കുന്ന ടാങ്കില്‍ മനുഷ്യ വിസര്‍ജ്യം കലക്കിയ സംഭവത്തെ പരാമര്‍ശിക്കുകയായിരുന്നു വിജയ്.

Advertisment