വനിതാ പ്രീമിയർ ലീഗിൽ സുരക്ഷാ പ്രതിസന്ധി; രണ്ട് ദിവസത്തെ മത്സരങ്ങൾക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചു. പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും

New Update
wpl2026

മുംബൈ: നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാവില്ല.

Advertisment

ജനുവരി 15-ന് വോട്ടെടുപ്പ് നടക്കുന്നത് പ്രമാണിച്ച് സ്റ്റേഡിയത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് പോലീസ് ബിസിസിഐയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി.

ഇതോടെ ജനുവരി 14-ന് നടക്കുന്ന ഡൽഹി ക്യാപിറ്റൽസ് - യുപി വാരിയേഴ്സ് മത്സരവും, 15-ാം തീയതിയിലെ മുംബൈ ഇന്ത്യൻസ് - യുപി വാരിയേഴ്സ് പോരാട്ടവും കാണികളില്ലാതെയാകും നടക്കുക.

തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുൻപേ ലീഗ് ഷെഡ്യൂൾ പ്രഖ്യാപിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഈ തീയതികളിലെ ടിക്കറ്റ് വിൽപന ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ഇതിനോടകം തന്നെ പിൻവലിച്ചിട്ടുണ്ട്.

ജനുവരി 17-ഓടെ നിയന്ത്രണങ്ങൾ നീങ്ങുമെന്നും അതിനുശേഷം ടൂർണമെന്‍റ് വഡോദരയിലേക്ക് മാറുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment