യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജലന്ധർ ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.  ദേവിന്ദറിന്‍റെ തല ഒരു ഡ്രമ്മിൽ ഒളിപ്പിച്ച നിലയിലായിരുന്നു

ഷംഷേറും ഭാര്യയും ഡ്രമ്മമുമായി സ്കൂട്ടറിൽ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്

New Update
murder

അമൃത്സർ: പഞ്ചാബിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Advertisment

ജലന്ധർ ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

മുംബൈയിൽ ഡിജിറ്റൽ പ്രിന്‍റിംഗ് ജോലി ചെയ്യുന്ന ദേവീന്ദർ (30) ആണ് കൊല്ലപ്പെട്ടത്.

ദേവിന്ദറിന്‍റെ വീടിന് മൂന്ന് കിലോമീറ്റർ അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്ത് ഷംഷേർ സിംഗ് ഷേരയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി ആറിന് ഒരു സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ദേവീന്ദറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.


അന്വേഷണത്തിനിടെ ദേവിന്ദറിന്‍റെ തല ഒരു ഡ്രമ്മിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

തുടരന്വേഷണത്തിൽ മൃതദേഹത്തിന്‍റെ അഞ്ച് ഭാഗങ്ങൾ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലും ലഭിച്ചു.

ഷംഷേറും ഭാര്യയും ഡ്രമ്മമുമായി സ്കൂട്ടറിൽ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഷംഷേറിനും ദേവീന്ദറിനും മയക്ക് മരുന്ന് വിൽപനയുണ്ടെന്നും പണത്തിന്‍റെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Advertisment