ഇന്ത്യയില്‍ സിക വൈറസ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഡോക്ടര്‍ക്കും 15 വയസ്സുള്ള മകള്‍ക്കും

ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ അണുബാധകൾ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്. 1947ൽ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. 

New Update
Zika Virus Confirmed in India

ഡൽഹി: പൂനെയിൽ 46 കാരനായ ഡോക്ടറിനും അദ്ദേഹത്തിൻ്റെ 15-കാരിയായ മകൾക്കും സിക വൈറസ് അണുബാധ സ്ഥിരീകരിച്ചു. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 

Advertisment

പനി, ചുണങ്ങ് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ രക്ത സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) പരിശോധനയ്ക്കായി അയച്ചു.

ജൂൺ 21 ന്, അദ്ദേഹത്തിൻ്റെ റിപ്പോർട്ടുകൾ സിക വൈറസ് അണുബാധ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതായി പൂനെ മുനിസിപ്പൽ കോർപ്പറേഷൻ്റെ (പിഎംസി) ആരോഗ്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

"അദ്ദേഹം പോസിറ്റീവായ ശേഷം, അദ്ദേഹത്തിൻ്റെ അഞ്ച് കുടുംബാംഗങ്ങളുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് വിശകലനത്തിനായി അയച്ചു, ഇതിൽ 15 വയസ്സുള്ള മകൾക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി," ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ അണുബാധകൾ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്. 1947ൽ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. 

ഈ രണ്ട് കേസുകളും നഗരത്തിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം, പിഎംസിയുടെ ആരോഗ്യ വകുപ്പ് നിരീക്ഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

പ്രദേശത്ത് മറ്റ് സംശയാസ്പദമായ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, കൊതുകുകൾ പെരുകുന്നത് തടയാൻ അധികൃതർ ഫോഗിംഗ്, ഫ്യൂമിഗേഷൻ തുടങ്ങിയ മുൻകരുതൽ നടപടികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

Advertisment