സുബീൻ ഗാർഗിന്റെ മരണം: മാനേജർക്കും ഫെസ്റ്റ് സംഘാടകനുമെതിരെ അസം പോലീസ് കൊലക്കുറ്റം ചുമത്തി

സിംഗപ്പൂരിലെ ഒരു ദ്വീപിന് സമീപം നീന്തുന്നതിനിടെ മുങ്ങിയാണ് സുബീന്‍ ഗാര്‍ഗ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

New Update
Untitled

ഗുവാഹത്തി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മയ്ക്കും ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്തയ്ക്കും എതിരെ അസം പോലീസ് കൊലപാതകക്കുറ്റം ചുമത്തി.

Advertisment

ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് അസമിലേക്ക് കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.


പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണെന്നും സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുന്ന പ്രസാദ് ഗുപ്ത പറഞ്ഞു. 


'അന്വേഷണം പുരോഗമിക്കുകയാണ്, എനിക്ക് കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടാന്‍ കഴിയില്ല. ഞങ്ങള്‍ ഇപ്പോള്‍ എഫ്ഐആറില്‍ ബിഎന്‍എസിലെ സെക്ഷന്‍ 103 ചേര്‍ത്തിട്ടുണ്ട്,' അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ, ക്രിമിനല്‍ ഗൂഢാലോചന, അശ്രദ്ധ മൂലം മരണത്തിന് കാരണമാകല്‍ എന്നിവയുള്‍പ്പെടെ ബിഎന്‍എസിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം ശര്‍മ്മയ്ക്കും മഹന്തയ്ക്കുമെതിരെ കുറ്റം ചുമത്തിയതായി പോലീസ് പ്രഖ്യാപിച്ചു.

സിംഗപ്പൂരിലെ ഒരു ദ്വീപിന് സമീപം നീന്തുന്നതിനിടെ മുങ്ങിയാണ് സുബീന്‍ ഗാര്‍ഗ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂബ ഡൈവിംഗിനിടെ അദ്ദേഹം മരിച്ചുവെന്ന മുന്‍ അവകാശവാദങ്ങള്‍ക്ക് ഇത് വിരുദ്ധമാണ്.

Advertisment