സിംഗപ്പൂരിൽ വെച്ച് സുബീൻ ഗാർഗിന് മാനേജർ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി

ശര്‍മ്മയെയും മഹന്തയെയും ബാന്‍ഡ് അംഗങ്ങളായ ഗോസ്വാമിയെയും അമൃത്പ്രഭ മഹന്തയെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

New Update
Untitled

ഡല്‍ഹി: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസം സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്, അതേസമയം ഗാര്‍ഗിന്റെ മാനേജരും ഫെസ്റ്റിവല്‍ സംഘാടകനും ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Advertisment

സുബീന്‍ ഗാര്‍ഗിന്റെ ബാന്‍ഡിലെ അംഗമായ ശേഖര്‍ ജ്യോതി ഗോസ്വാമി, ഗായകനെ മാനേജജര്‍ സിംഗപ്പൂരില്‍ വിഷം കൊടുത്ത് കൊന്നതായി ആരോപിച്ചു. മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മയും ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്തയും ചേര്‍ന്നാണ് ഗാര്‍ഗിന് വിഷം കൊടുത്തതെന്ന് ജ്യോതി ഗോസ്വാമി അവകാശപ്പെട്ടു.


ശര്‍മ്മയെയും മഹന്തയെയും ബാന്‍ഡ് അംഗങ്ങളായ ഗോസ്വാമിയെയും അമൃത്പ്രഭ മഹന്തയെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

മരണത്തില്‍ ശരിയായ അന്വേഷണം ഉറപ്പാക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സൈകിയയായിരിക്കും കമ്മീഷന്റെ തലവന്‍. 


'നാളെ ഞങ്ങള്‍ കമ്മീഷന്‍ രൂപീകരിക്കും. ഇപ്പോള്‍, സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ വീഡിയോകളോ ഉള്ള എല്ലാവരും കമ്മീഷന് മുന്നില്‍ മൊഴി നല്‍കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' ഫേസ്ബുക്ക് ലൈവ് ആശയവിനിമയത്തിനിടെ ശര്‍മ്മ പറഞ്ഞു.


സിംഗപ്പൂരില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഗാര്‍ഗിന്റെ ഭാര്യ ഗരിമയ്ക്ക് കൈമാറിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശനിയാഴ്ച അവര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് പരസ്യമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗരിമയാണ്. ഞങ്ങള്‍ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കും,' അദ്ദേഹം പറഞ്ഞു.

Advertisment