Advertisment

സ്ത്രീധനമായി ടൊയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയും വേണം;  യുവതിയെ ഭര്‍ത്താവും കുടുംബവും കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ് നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയാണ് മരിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
66765444

നോയിഡ: സ്ത്രീധനമായി ടൊയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയും നല്‍കിയില്ലെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയാണ് മരിച്ചത്. വെള്ളിയാഴ്ച കരിഷ്മ വീട്ടില്‍ വിളിച്ച് ഭര്‍ത്താവ് വികാസും അയാളുടെ കുടുംബവും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മര്‍ദ്ദിച്ചെന്ന് പറഞ്ഞിരുന്നു. പിന്നാലെ യുവതിയുടെ കുടുംബം ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ കരിഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment

സംഭവത്തില്‍ കരിഷ്മയുടെ ഭര്‍ത്താവ് വികാസ്, പിതാവ് സോംപാല്‍ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനില്‍, അനില്‍ എന്നിവര്‍ക്കെതിരെ സ്ത്രീധനകൊലപാതകത്തിന് കേസെടുത്തു. കേസിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വികാസും പിതാവും അറസ്റ്റിലായത്.

2022 ഡിസംബറിലാണ് ചൗഗന്‍പൂര്‍ ഗ്രാമത്തിലേക്ക് വികാസ് കരിഷ്മയെ വിവാഹം ചെയ്തത്. വിവാഹ സമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വര്‍ണവും ഒരു എസ്.യു.വി. കാറും സ്ത്രീധനമായി നല്‍കിയെന്ന് കരിഷ്മയുടെ സഹോദരന്‍ ദീപക് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ ഇക്കോടെക്-3ലെ ഖേദ ചൗഗന്‍പൂര്‍ ഗ്രാമത്തില്‍ വികാസിന്റെ കുടുംബത്തോടൊപ്പമായിരുന്നു കരിഷ്മ കഴിഞ്ഞിരുന്നത്. വിവാഹശേഷം വികാസിന്റെ കുടുംബം കരിഷ്മയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അവളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തു.

ഇതിനിടെ കരിഷ്മ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. പിന്നാലെ പീഡനം കൂടുതല്‍ വഷളായി. വികാസിന്റെ ഗ്രാമത്തിലെ നിരവധി പഞ്ചായത്ത് മീറ്റിങ്ങുകളിലൂടെ രണ്ട് കുടുംബങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഒത്തുതീര്‍പ്പിനായി കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ കൂടി കുടുംബത്തിന് നല്‍കിയെങ്കിലും പീഡനം അവസാനിച്ചില്ലെന്ന് കരിഷ്മയുടെ സഹോദരന്‍ ദീപക് ആരോപിച്ചു. വികാസിന്റെ കുടുംബം അടുത്തിടെ ഒരു ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും വേണമെന്ന് അടുത്തിടെ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വഴക്കുണ്ടായത്.

 

 

 

Advertisment