ഗാസ: 'ഞങ്ങള്‍ ഇവിടെ ഇരുട്ടിലും ദുരിതത്തിലുമാണ് കഴിയുന്നത്, റോക്കറ്റുകള്‍ ഞങ്ങളുടെ മേല്‍ പതിക്കുന്നു, അതിനാല്‍ ഞാന്‍ വെളിച്ചം സൃഷ്ടിക്കാന്‍ ആലോചിച്ചു, രാത്രിയിൽ പേടിപ്പിക്കുന്ന ഇരുട്ടാണ് ' 15കാരനായ ഹുസാം അല്‍ അത്തറിനെ ഇപ്പോൾ പ്രദേശവാസികള്‍ വിളിക്കുന്നത് ‘ഗാസയുടെ ന്യൂട്ടണ്‍’ എന്നാണ്.
ഗാസയിൽ ജനസംഖ്യയുടെ 80 ശതമാനം പേരും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. പലരും താൽക്കാലിക ടെന്റുകളിലാണ് താമസിക്കുന്നത് പട്ടിണിയും അടിസ്ഥാന അവശ്യ സാധനങ്ങളുടെ കടുത്ത ദൗര്‍ലഭ്യവും നേരിടുകയാണ് ഗാസയിലെ ഓരോരുത്തരും. ഇപ്പോഴിതാ കുടുംബത്തിന്റെ ദുരിതം കണ്ടറിഞ്ഞ് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് മാതൃകയാവുകയാണ് 15കാരനായ ഹുസാം അല്‍ അത്തര്‍.
രണ്ട് ഫാനുകളില്‍ നിന്നും ആവശ്യമായ വയറുകളും മറ്റു ഉപകരണങ്ങളും ഘടിപ്പിച്ചു. ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ കഴിവുള്ള ചെറിയ കാറ്റാടി യന്ത്രങ്ങളായി പ്രവര്‍ത്തിക്കാന്‍ ഫാനുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി സ്ഥാപിച്ചു. ഫാന്‍ കറങ്ങുന്നതിന് അനുസരിച്ച് വൈദ്യുതി ലഭിക്കാന്‍ തുടങ്ങി.
വടക്കന്‍ ഗാസയില്‍നിന്ന് കുടിയിറക്കപ്പെട്ട ഹുസാമും കുടുംബവും റഫയിലെ ടെന്റിലാണ് കഴിയുന്നത്. ഹുസാമിനെ ഇപ്പോള്‍ പ്രദേശവാസികള്‍ വിളിക്കുന്നത് ‘ഗാസയുടെ ന്യൂട്ടണ്‍’ എന്നാണ്