യുദ്ധ ഭീതിയിലും ഇസ്രയേലിന് ബോംബുകളും യുദ്ധവിമാനങ്ങളും നൽകാൻ അമേരിക്കൻ കരാർ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
2,000 bombs to Israel

ഗാസ: സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടയിലും കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ ജോ ബൈഡൻ ഭരണകൂടം അനുമതി നൽകി. റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് യുഎസ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അനുമതി. 

Advertisment

പുതിയ ആയുധ പാക്കേജുകളിൽ 1,800 MK84 2,000-പൗണ്ട് ബോംബുകളും 500 MK82 500-പൗണ്ട് ബോംബുകളും 25 F-35 ഉം ഉൾപ്പെടുന്നു, അവ 2008-ൽ യുഎസ് കോൺഗ്രസ് ഒരു വലിയ പാക്കേജിൻ്റെ ഭാഗമായി ആദ്യം അംഗീകരിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഗാസ മുനമ്പിൽ നടത്തിയ മാരകമായ ആക്രമണത്തിൻ്റെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്.

പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ 32,000-ത്തിലധികം ആളുകൾ മരിച്ചു. ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് മാർച്ച് 25 ന് യുഎസ് വിട്ടുനിന്നതിന് ശേഷമാണ് അനുമതി നൽകിയത്. 

Advertisment