Advertisment

വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ജീവനക്കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

New Update
46666

വാഷിങ്ടണ്‍: വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. ഈസ്റ്റ് കാര്‍ട്ടര്‍ തോംസണാ(36)ണ് പിടിയിലായത്. പരിശോധനയില്‍ ഇയാളുടെ ഫോണില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കണ്ടെത്തി. ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെതിരെയും ഇയാള്‍ ജോലിചെയ്യുന്ന അമേരിക്കന്‍ വിമാന കമ്പനിക്കെതിരെയും നിയമനടപടി സ്വീകരിച്ചത്.

Advertisment

സംഭവത്തില്‍ ഇയാള്‍ ജോലി ചെയ്യുന്ന വിമാന കമ്പനിക്കെതിരെയും കേസെടുത്തു. വിമാനത്തില്‍ യാത്ര ചെയ്ത നിരവധി പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചതായാണ് പരാതി.  കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

14 വയസുള്ള പെണ്‍കുട്ടി നോര്‍ത്ത് കാരലൈനയില്‍നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിന്റെ ശുചിമുറിയില്‍ കാമറ ഓണ്‍ചെയ്ത നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം എയര്‍ലൈന്‍സിനെതിരെ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നത്. ഇത്തരത്തിലുള്ള ദുരനുഭവം ഈ കമ്പനിയുടെ പല വിമാനങ്ങളില്‍ യാത്ര ചെയ്ത 4 പെണ്‍കുട്ടികള്‍ക്കുണ്ടായതായി കണ്ടെത്തി.

ജനുവരിയില്‍ 9 വയസ്സുള്ള പെണ്‍കുട്ടിയുടെ കുടുംബം ഈസ്റ്റ് കാര്‍ട്ടര്‍ തോംസണിനെതിരെ പരാതി നല്‍കി. എഫ്ബിഐ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഐക്ലൗഡ് അക്കൗണ്ടില്‍നിന്ന് 7,9,11,14 വയസ്സുകളിലുള്ള നാലു പെണ്‍കുട്ടികളുടെ സ്വാകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തു. കൂടാതെ എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ച നിരവധി രതിചിത്രങ്ങളും കണ്ടെത്തി. 

 

Advertisment