ചബഹാർ തുറമുഖം 'സുവർണ്ണ കവാടം'; ബജറ്റിൽ ഫണ്ടില്ലാത്തത് ഇന്ത്യയ്ക്കും ഇറാനും ഒരുപോലെ നിരാശ; തുറന്നടിച്ച് വിദേശകാര്യ മന്ത്രി

സംയുക്തമായി വികസിപ്പിക്കാന്‍ തീരുമാനിച്ച പദ്ധതിക്ക് ബജറ്റില്‍ ഫണ്ട് വെട്ടിക്കുറച്ചത് പദ്ധതിയുടെ വേഗതയെ ബാധിക്കുമെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.

New Update
Untitled

ഡല്‍ഹി: ചബഹാര്‍ തുറമുഖ പദ്ധതിക്കായി ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഇന്ത്യ ഫണ്ട് അനുവദിക്കാത്തത് ഇന്ത്യയ്ക്കും ഇറാനും ഒരുപോലെ നിരാശാജനകമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യയെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കാന്‍ കഴിയുന്ന 'സുവര്‍ണ്ണ കവാടം' എന്നാണ് അദ്ദേഹം ഈ തന്ത്രപ്രധാന തുറമുഖത്തെ വിശേഷിപ്പിച്ചത്. 

Advertisment

ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ മധ്യേഷ്യയുമായും കൊക്കേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതില്‍ ചബഹാറിനുള്ള പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്‍പ് ചൂണ്ടിക്കാണിച്ചിട്ടുള്ളത് അബ്ബാസ് അരാഗ്ചി ഓര്‍മ്മിപ്പിച്ചു.


സംയുക്തമായി വികസിപ്പിക്കാന്‍ തീരുമാനിച്ച പദ്ധതിക്ക് ബജറ്റില്‍ ഫണ്ട് വെട്ടിക്കുറച്ചത് പദ്ധതിയുടെ വേഗതയെ ബാധിക്കുമെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.

ഇറാന്‍ വഴി മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഏറ്റവും മികച്ച പാതയായി ചബഹാര്‍ മാറും. ഈ തുറമുഖത്തിന്റെ പൂര്‍ണ്ണമായ വികസനത്തിന് വരും കാലങ്ങളില്‍ സാക്ഷ്യം വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയ്ക്ക് വ്യാപാര പാത ഒരുക്കുന്നതില്‍ ചബഹാര്‍ തുറമുഖം നിര്‍ണ്ണായകമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അറബിക്കടലിലെ ഏറ്റവും തന്ത്രപ്രധാനമായ നിക്ഷേപങ്ങളില്‍ ഒന്നാണിത്. ചൈന പാകിസ്ഥാനില്‍ വികസിപ്പിക്കുന്ന ഗ്വാദര്‍ തുറമുഖത്തിനുള്ള ഇന്ത്യയുടെ മറുപടി കൂടിയാണിത്.

Advertisment