/sathyam/media/media_files/2025/10/15/afghan_border-jpg-2025-10-15-17-18-20.webp)
കാബൂൾ: അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഏറ്റുമുട്ടലിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇരു രാജ്യങ്ങളും അവകാശപ്പെട്ടു.
അതിർത്തിയിലെ പാക്കിസ്ഥാന്‍റെ ആർമി ഔട്ട്പോസ്റ്റ് നശിപ്പിച്ചതായും താലിബാൻ പോസ്റ്റുകൾ ലക്ഷ്യമിടാൻ പാക്കിസ്ഥാൻ സൈന്യം ഉപയോഗിച്ച ടാങ്ക് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു.
അഫ്ഗാൻ–പാക്ക് അതിർത്തിയായ ഡ്യൂറൻഡ് ലൈനിനോടു ചേർന്നുള്ള പാക്ക് ജില്ലയായ ചമൻ, അഫ്ഗാൻ ജില്ലയായ സ്പിൻ ബോൾഡാക്ക് എന്നിവ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ തുടരുന്നത്.
സ്പിൻ ബോൾഡാക്ക് ജില്ലയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 12ലധികം സാധാരണക്കാർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.