അഫ്ഗാനിസ്ഥാന്‍ - പാകിസ്ഥാന്‍ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; 5 പാക് സൈനികരും 15 അഫ്ഗാൻ പൗരന്മാരും കൊല്ലപ്പെട്ടു

New Update
afghan_border-jpg

കാബൂള്‍: അഫ്ഗാനിസ്താന്‍ - പാകിസ്താന്‍ അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ശക്തം. 15 അഫ്ഗാന്‍ പൗരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എണ്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

ഖുറം പ്രദേശത്ത് നടന്ന വെടിവെപ്പില്‍ നിരവധി താലിബാന്‍കാരെ കൊലപ്പെടുത്തുകയും അവരുടെ പോസ്റ്റുകളും ടാങ്കും തകര്‍ക്കുകയും ചെയ്തതായി പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാല്‍, വെടിവെപ്പില്‍ പാകിസ്താനെ കുറ്റപ്പെടുത്തി അഫ്ഗാനിസ്താനും രം​ഗത്തെത്തി.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് അഫ്ഗാനില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി, അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക് സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അവകാശപ്പെട്ടപ്പോള്‍, മരണസംഖ്യ 23 ആണെന്ന് പാകിസ്താന്‍ പറഞ്ഞു. 

പ്രത്യാക്രമണത്തില്‍ ഇരുന്നൂറിലധികം താലിബാന്‍കാരെയും സൈനികരെയും വധിക്കാന്‍ കഴിഞ്ഞതായും പാകിസ്താന്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ 12-ന് അഫ്ഗാനും പാകിസ്താനുമിടയിലുള്ള അതിര്‍ത്തി ക്രോസിങ്ങുകള്‍ അടച്ചു. തുടര്‍ന്ന് ഖത്തറും സൗദി അറേബ്യയും ഇടപെട്ട് ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം നിര്‍ത്തിവെച്ചിരുന്നു.

Advertisment