ഐഡിഎഫ് സൈനികരെ ദ്രോഹിക്കുന്നത് ഇസ്രായേല്‍ സഹിക്കില്ല, അതിനനുസരിച്ച് പ്രതികരിക്കും, തെക്കൻ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി; 5 പേർ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ ലംഘനത്തിന് ഹമാസിനെ കുറ്റപ്പെടുത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അതിനനുസരിച്ച് തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. 

New Update
Untitled

ഗാസ: ഗാസയിലെ ഖാന്‍ യൂനിസില്‍ ബുധനാഴ്ച വൈകുന്നേരം ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. തീരദേശ അല്‍-മവാസി പ്രദേശത്ത് നടന്ന ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Advertisment

മരിച്ചവരില്‍ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളും 30 ഉം 46 ഉം വയസ്സുള്ള രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 36 വയസ്സുള്ള ഒരു പുരുഷനും കൊല്ലപ്പെട്ടു. ഇസ്രായേലി ആക്രമണത്തെ ഹമാസ് അപലപിച്ചു, ഇതിനെ 'ക്രൂരവും' 'വിവേചനരഹിതവും' എന്ന് വിശേഷിപ്പിച്ചു. 


വെടിനിര്‍ത്തല്‍ ലംഘനത്തിന് ഹമാസിനെ കുറ്റപ്പെടുത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അതിനനുസരിച്ച് തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. 

'ഹമാസ് ഭീകര സംഘടന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും നമ്മുടെ സേനയ്ക്കെതിരെ ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നത് തുടരുന്നു.

ഞങ്ങളുടെ നയം വ്യക്തമാണ്: ഇസ്രായേല്‍ ഐഡിഎഫ് സൈനികരെ ദ്രോഹിക്കുന്നത് സഹിക്കില്ല, അതിനനുസരിച്ച് പ്രതികരിക്കും,' നെതന്യാഹുവിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Advertisment