താന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേല്‍ - ഹമാസ് സമാധാന കരാര്‍ നടപ്പായതെന്ന് ട്രംപ്

താന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേല്‍ - ഹമാസ് സമാധാന കരാര്‍ നടപ്പായതെന്ന് ഡോണള്‍ഡ് ട്രംപ്. 

New Update
trumph 1234

 

Advertisment

 

വാഷിങ്ടണ്‍: താന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേല്‍ - ഹമാസ് സമാധാന കരാര്‍ നടപ്പായതെന്ന് ഡോണള്‍ഡ് ട്രംപ്. 


പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വാഷിങ്ടണില്‍ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍' വിജയ റാലിയില്‍ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന്റെ മുന്നോടിയായി ഐതിഹാസിക വെടിനിര്‍ത്തല്‍ കരാറിലെത്തി. നവംബറിലെ നമ്മുടെ ചരിത്ര വിജയത്തിന്റെ ഫലമായാണ് ഈ കരാര്‍ ഉണ്ടായത്.


ആദ്യ ബന്ദികളെ വിട്ടയച്ചു. സമാധാന കരാര്‍ ഉണ്ടാക്കിയത് നന്നായെന്ന് ബൈഡന്‍ പറഞ്ഞു. താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഗാസ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.


ജോ ബൈഡന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിയമങ്ങള്‍ പിന്‍വലിക്കും. വെള്ളിയാഴ്ച ലോസ് ആഞ്ചലസിലെ കാട്ടുതീ പടര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും ട്രംപ് വ്യക്തമാക്കി. 


അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് ആരും പ്രതീക്ഷിക്കാത്ത ഫലങ്ങളാണ് ജനങ്ങള്‍ കാണുന്നത്. എല്ലാവരും അതിനെ 'ട്രംപ് ഇഫക്റ്റ്' എന്ന് വിളിക്കുന്നു. അത് ജനങ്ങളുടെ പ്രഭാവമാണെന്നും ട്രംപ് റാലിയില്‍ ചൂണ്ടിക്കാട്ടി.


 

Advertisment