ഇന്ത്യ ശത്രുവിനെതിരെ വൈദ്യുതക്കസേര ഉപയോഗിക്കുന്നതിന് പകരം അവരുടെ കഴുത്തില്‍ ഒരു നീണ്ട കയര്‍ കെട്ടിയിരിക്കുന്നു. പാകിസ്ഥാനെ ലക്ഷ്യം വെച്ച് അഫ്ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്റ്

'ഭീകരതയ്ക്കെതിരായ ഈ പൊള്ളയായ ആശ്വാസവാക്കുകള്‍ വിശ്വസിക്കുന്നത് മണ്ടത്തരമായിരിക്കും.

New Update
amrullah

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം തുടര്‍ച്ചയായി വഷളായിക്കൊണ്ടിരിക്കുകയാണ്.

Advertisment

ഇന്ത്യയുടെ കര്‍ശന നിലപാടില്‍ രാജ്യത്തിനു മുകളില്‍ യുദ്ധത്തിന്റെ മേഘങ്ങള്‍ ഉരുണ്ടു കൂടുകയാണെന്നാണ് പാകിസ്ഥാന്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം, ഇന്ത്യയുടെ നടപടിയില്‍ അഫ്ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹും പ്രതികരിച്ചു.


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സാഹചര്യത്തെക്കുറിച്ച് അമ്രുള്ള സാലിഹ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്താവന അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്.

'ഇന്ത്യ ശത്രുവിനെതിരെ വൈദ്യുതക്കസേര ഉപയോഗിക്കുന്നതിന് പകരം, അവരുടെ കഴുത്തില്‍ ഒരു നീണ്ട കയര്‍ കെട്ടിയിരിക്കുന്നുവെന്ന്  അമ്രുള്ള പറയുന്നു. അമ്രുള്ള പാകിസ്ഥാനെതിരെ പ്രസ്താവന നടത്തുന്നത് ഇതാദ്യമല്ല. 

'ഭീകരതയ്ക്കെതിരായ ഈ പൊള്ളയായ ആശ്വാസവാക്കുകള്‍ വിശ്വസിക്കുന്നത് മണ്ടത്തരമായിരിക്കും.

 നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭീകരതയ്ക്കെതിരെ പോരാടുമ്പോള്‍, ഇവരില്‍ പലരും കൈകള്‍ പിന്‍വലിക്കും, ചിലര്‍ സ്വന്തം നേട്ടത്തിനായി അതേ ഭീകരതയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം അമ്രുള്ള പറഞ്ഞിരുന്നു.