മഡഗാസ്കറിൽ ജെൻസി തലമുറയുടെ സമരം രൂക്ഷം. സൈനിക അട്ടിമറി ഭയന്ന് പ്രസിഡന്റ് രാജ്യം വിട്ട് പലായനം ചെയ്തെന്ന് പ്രതിപക്ഷം

പ്രസിഡന്റായ ആൻഡ്രി രാജോലിന അടുത്തിടെ തൻ്റെ മന്ത്രിസഭയെ ഒന്നടങ്കം പിരിച്ചുവിട്ടിരുന്നു.  അദ്ദേഹത്തിൻ്റെ ഈ നടപടിക്കെതിരെ രാജ്യത്തെ ജെൻസി തലമുറക്കാർ (1997 നും 2012 നും ഇടയിൽ ജനിച്ചവർ) പ്രതിഷേധവുമായി രംഗത്തെത്തി.

New Update
Madagascar genZ

അന്റാനാറിവോ: ജെൻസി തലമുറയുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രാജോലിന രാജ്യം വിട്ട് പലായനം ചെയ്തതായി പ്രതിപക്ഷം പ്രഖ്യാപിച്ചു.

Advertisment

തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാണ് മഡഗാസ്കർ. അവിടുത്തെ പ്രസിഡന്റായ ആൻഡ്രി രാജോലിന അടുത്തിടെ തൻ്റെ മന്ത്രിസഭയെ ഒന്നടങ്കം പിരിച്ചുവിട്ടിരുന്നു. 


അദ്ദേഹത്തിൻ്റെ ഈ നടപടിക്കെതിരെ രാജ്യത്തെ ജെൻസി തലമുറക്കാർ (1997 നും 2012 നും ഇടയിൽ ജനിച്ചവർ) പ്രതിഷേധവുമായി രംഗത്തെത്തി.


കൂടാതെ, മഡഗാസ്കറിൽ ജലക്ഷാമം, വൈദ്യുതി ക്ഷാമം തുടങ്ങിയ കാരണങ്ങളാൽ ജനങ്ങൾ കടുത്ത അതൃപ്തിയിലായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ഇതിനെത്തുടർന്ന് കടുത്ത അതൃപ്തിയിലായിരുന്ന ജെൻസി തലമുറ പ്രതിഷേധം ശക്തമാക്കി. ഒരു ഘട്ടത്തിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 22 പേർ കൊല്ലപ്പെട്ടു.


ഇതോടെ മഡഗാസ്കറിൽ അസാധാരണ സാഹചര്യവും, ഏത് സമയത്തും ഭരണ സ്തംഭനം ഉണ്ടാകാനുള്ള നിലയും സംജാതമായി. 


ഈ സാഹചര്യത്തിൽ, യുവതലമുറയുടെ പ്രതിഷേധം ശക്തമായി നടക്കുന്നതിനിടെ, സൈന്യത്തെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് പ്രസിഡന്റ് ആൻഡ്രി രാജോലിന ആരോപിച്ചു. ഇന്ന് രാത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

സൈനിക അട്ടിമറി ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ ഉയർന്നതിന് പിന്നാലെ, പ്രസിഡന്റ് ആൻഡ്രി രാജോലിന പെട്ടെന്ന് രാജ്യം വിട്ടു പലായനം ചെയ്തതായി പ്രതിപക്ഷ നേതാവ് സിഡേനി രാൻഡ്രിയാനസോളോനിയാക്കോ പ്രഖ്യാപിച്ചു.

പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ജീവനക്കാരെ തങ്ങൾ വിളിച്ചു എന്നും, പ്രസിഡന്റ് രാജ്യം വിട്ടതായി അവർ സ്ഥിരീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രഞ്ച് സൈനിക വിമാനത്തിലാണ് അദ്ദേഹം രാജ്യം വിട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Advertisment