ഇസ്രയേലുമായി സംഘർഷം ആരംഭിച്ച ശേഷം ഇതാദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തോളള അലി ഖമനെയി ശനിയാഴ്ച ഒരു മതസമ്മേളനത്തിൽ പങ്കെടുത്തതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഏതാനും ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹം പരസ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
ജൂൺ 13 ന് ഇറാനിയൻ സൈനിക, ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ഏകപക്ഷീയമായി ബോംബാക്രമണം നടത്തി രാജ്യം സംഘർഷത്തിൽ അകപ്പെട്ടതിന് ശേഷം ഖമനെയി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിന്നീട് അമേരിക്കയും മൂന്ന് പ്രധാന ഇറാനിയൻ ആണവ സൈറ്റുകൾ ബോംബ് ചെയ്തു , പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസ് ടിവി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു വീഡിയോയിൽ, ഷിയ മുസ്ലീങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ചെറുമകൻ ഹുസൈൻ ഇബ്‌നു അലിയുടെ മരണത്തെ അനുസ്മരിക്കുകയും വിലപിക്കുകയും ചെയ്യുന്ന ആഷുറയുടെ തലേന്ന്, കറുത്ത വസ്ത്രം ധരിച്ച ആരാധകരുടെ നേരെ ഖമെനെയി കൈവീശുന്നതായി കാണാം . ജനക്കൂട്ടം പുരോഹിതനെ ആർപ്പുവിളിച്ചും മന്ത്രങ്ങൾ ചൊല്ലിയും സ്വാഗതം ചെയ്തു.
ഇറാൻ ആണവ പദ്ധതി പുനരാരംഭിക്കാൻ യുഎസ് അനുവദിക്കില്ലെന്ന് ട്രംപ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഖമനെയി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.