ബലൂചിസ്ഥാനില്‍ ജാഫര്‍ എക്‌സ്പ്രസ് വീണ്ടും ലക്ഷ്യമാക്കി വീണ്ടും ആക്രമണം. ട്രെയിന്‍ കടന്നു പോയ പിന്നാലെ റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു

ട്രെയിന്‍ സ്ഥലത്തു നിന്ന് കടന്നതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ആര്‍ക്കും പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

New Update
Untitled

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ നസിറാബാദ് ജില്ലയിലൂടെ ട്രെയിന്‍ കടന്നുപോയതിന് തൊട്ടുപിന്നാലെ സ്‌ഫോടനം.  ജാഫര്‍ എക്‌സ്പ്രസ് ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പാസഞ്ചര്‍ ട്രെയിനിനെ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

Advertisment

ഷഹീദ് അബ്ദുള്‍ അസീസ് ബുള്ളോ പ്രദേശത്തെ റെയില്‍വേ ട്രാക്കില്‍ അജ്ഞാതരായ അക്രമികള്‍ ഒരു ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) സ്ഥാപിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഡോണിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 


ട്രെയിന്‍ സ്ഥലത്തു നിന്ന് കടന്നതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ആര്‍ക്കും പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

സ്‌ഫോടനത്തിന് ശേഷം പോലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചതായി നസിറാബാദ് സീനിയര്‍ പോലീസ് സൂപ്രണ്ട് ഗുലാം സര്‍വാര്‍ ഡോണിനോട് പറഞ്ഞു. 'ബോംബ് ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തെ തുടര്‍ന്ന് ട്രാക്കിന്റെ ഒരു ഭാഗം തകര്‍ന്നതായും ക്വറ്റയ്ക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയിലുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവച്ചതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment