ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്ക് മുന്നോടിയായി മിര്‍പൂരിലുള്ള ശ്രീ ശ്രീ രാഖ കാളി ക്ഷേത്രം അക്രമികള്‍ നശിപ്പിച്ചു. വിഗ്രഹങ്ങള്‍ തകര്‍ത്തു, സിസിടിവി ക്യാമറകള്‍ നശിപ്പിച്ചു, മെമ്മറി കാര്‍ഡുകള്‍ മോഷ്ടിച്ചു. കാര്‍ത്തിക, സരസ്വതി വിഗ്രഹങ്ങളുടെ തലയും കൈകളും തകര്‍ന്നതായി ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍

'സംഭവസമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു, നേരിയ മഴ പെയ്യുന്നുണ്ടായിരുന്നു. ഇത് മുതലെടുത്ത് വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

New Update
Untitled

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ ഉത്സവത്തിന് മുന്നോടിയായി കുഷ്തിയ ജില്ലയിലെ മിര്‍പൂര്‍ ഉപാസിലയിലുള്ള സ്വരൂപ്ദ പാല്‍പാഡ ശ്രീ ശ്രീ രഖ കാളി ക്ഷേത്രം അക്രമികള്‍ തകര്‍ത്തു. അവര്‍ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും മെമ്മറി കാര്‍ഡുകള്‍ മോഷ്ടിക്കുകയും ചെയ്തു.


Advertisment

ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ ഏറ്റവും വലിയ മതപരമായ ഉത്സവമാണ് ദുര്‍ഗാ പൂജ. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ത്തിക, സരസ്വതി വിഗ്രഹങ്ങളുടെ തലയും കൈകളും അക്രമികള്‍ തകര്‍ത്തതായി ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ അമ്രേഷ് ഘോഷ് പറഞ്ഞു.


'സംഭവസമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു, നേരിയ മഴ പെയ്യുന്നുണ്ടായിരുന്നു. ഇത് മുതലെടുത്ത് വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

താല്‍ക്കാലിക ടിന്‍ ഷെഡ് ക്ഷേത്രത്തിന് എല്ലാ ദിവസവും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, വൈദ്യുതി തടസ്സം നേരിട്ട സമയത്താണ് സംഭവം നടന്നത്,' ഘോഷ് പറഞ്ഞതായി ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രമായ ദി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.


'കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ ഇവിടെ ദുര്‍ഗാപൂജ നടത്തിവരുന്നു. ദുര്‍ഗാപൂജയ്ക്ക് മുമ്പുള്ള ഈ സംഭവം ഞങ്ങളെ ഭയപ്പെടുത്തിയിരിക്കുന്നു' എന്ന് ക്ഷേത്ര കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി ബാദല്‍ കുമാര്‍ ഡേ പറഞ്ഞു. മിര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് ഓഫീസര്‍ മൊമിനുള്‍ ഇസ്ലാം സംഭവം സ്ഥിരീകരിച്ചു.


'വാര്‍ത്ത ലഭിച്ചയുടന്‍ ഞങ്ങള്‍ സ്ഥലത്തെത്തി. അന്വേഷണത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കും' എന്ന് അദ്ദേഹം പറഞ്ഞു.

Advertisment