ഇന്ത്യ ചെയ്യുന്നതെല്ലാം പാകിസ്ഥാനും ചെയ്യും! ഓപ്പറേഷന്‍ സിന്ദൂരിനുശേഷം വിദേശ നേതാക്കളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യ ഏഴംഗ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ സമാന നീക്കവുമായി പാകിസ്ഥാനും. ബിലാവല്‍ ഭൂട്ടോ-സര്‍ദാരിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാക് സംഘവും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു

സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘം ഈജിപ്ത്, ഖത്തര്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

New Update
Pak bets on Bilawal Bhutto for global outreach following India's Op Sindoor move

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനുശേഷം വിദേശ നേതാക്കളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യ ഏഴംഗ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ സമാന നീക്കവുമായി പാകിസ്ഥാനും. ബിലാവല്‍ ഭൂട്ടോ-സര്‍ദാരിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാക് സംഘവും വിദേശ പര്യടനത്തിന് ഒരുങ്ങുന്നുവെന്നാണ് വിവരം.

Advertisment

ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ആഗോളതലത്തില്‍ നയതന്ത്ര പ്രവര്‍ത്തനത്തിനായി ഏഴ് അംഗ സംഘത്തെ ഇന്ത്യ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാക് നീക്കം.


അന്താരാഷ്ട്ര സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും മുന്‍ വിദേശകാര്യ മന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ-സര്‍ദാരിയെയാണ് പാകിസ്ഥാന്‍ നിയമിച്ചിരിക്കുന്നത്.


ശനിയാഴ്ച കോണ്‍ഗ്രസ് എംപി ശശി തരൂരും എന്‍സിപി എംപി സുപ്രിയ സുലെയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും സംഘര്‍ഷം രൂക്ഷമാക്കുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും പ്രധാന വിദേശ സര്‍ക്കാരുകളെ അറിയിക്കുമെന്ന് ഇന്ത്യയുടെ പാര്‍ലമെന്ററി കാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

യുഎസ്, പനാമ, ഗയാന, ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലേക്ക് തരൂര്‍ ഒരു പ്രതിനിധി സംഘത്തെ നയിക്കും. അതേസമയം സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘം ഈജിപ്ത്, ഖത്തര്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.