ടെന്നസിയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു, ആരും രക്ഷപ്പെട്ടില്ല എന്ന് ഉദ്യോഗസ്ഥർ

പ്ലാന്റിലെ വന്‍ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
Untitled

ടെന്നസി: ടെന്നസിയിലെ ഒരു ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ആരും രക്ഷപ്പെട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിമരുന്നും സ്‌ഫോടകവസ്തുക്കളും പ്രോസസ്സ് ചെയ്യുന്ന അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റംസില്‍ വെള്ളിയാഴ്ച രാവിലെ 7.45 ന് സ്‌ഫോടനം നടന്നു. 

Advertisment

18 പേരെ കാണാതായതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും സ്‌ഫോടനം നടന്ന സമയത്ത് അവരില്‍ രണ്ടുപേര്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ല എന്നും മരണസംഖ്യ 16 ആണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരുടെ പേരുകള്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചിട്ടില്ല. 


'ഇപ്പോള്‍, അതിജീവിച്ച ആരെയും കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. എല്ലാവരും മരിച്ചുപോയെന്നാണ് ഞങ്ങള്‍ അനുമാനം നടത്തുന്നത്,' ഹംഫ്രീസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് പറഞ്ഞു. 'ഇപ്പോള്‍ ഞങ്ങള്‍ 16 പേരുടെയും കുടുംബത്തെ ബന്ധപ്പെട്ടിട്ടുണ്ട്.

പ്ലാന്റിലെ വന്‍ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫോറന്‍സിക് സംഘങ്ങളും സ്‌ഫോടകവസ്തു വിദഗ്ധരും സ്‌ഫോടന സ്ഥലത്ത് സാമ്പിളുകളും തെളിവുകളും ശേഖരിക്കുന്നതിനായി അന്വേഷണം നടത്തുന്നുണ്ടെന്ന് സ്‌പെഷ്യല്‍ ഏജന്റ് ഗൈ മക്കോര്‍മിക് പ്രസ്താവനയില്‍ പറഞ്ഞു. 

Advertisment