ബോണ്ടി ബീച്ച് ആക്രമണം: തോക്കുധാരിയെ നിരായുധനാക്കി, വെടിയേറ്റ അഹ്‌മദ് അൽ-അഹ്‌മദ് സുഖം പ്രാപിക്കുന്നു

New Update
sidni hggk

സിഡ്‌നി: ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തിനിടെ തോക്കുധാരികളിൽ ഒരാളുടെ കൈയ്യിൽ നിന്ന് ആയുധം പിടിച്ചുവാങ്ങി നിരവധി ജീവൻ രക്ഷിക്കാൻ സഹായിച്ച മുസ്ലീം യുവാവായ അഹ്‌മദ് അൽ-അഹ്‌മദ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കുന്നു.

Advertisment


രണ്ട് കുട്ടികളുടെ പിതാവായ 43-കാരനായ അഹ്‌മദ്, ഒരു ആക്രമണകാരിയിൽ നിന്ന് ആയുധം പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ ആക്രമണകാരിയുടെ വെടിയേറ്റാണ് പരിക്കേറ്റത്. തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി.


ജൂത ആഘോഷം ലക്ഷ്യമിട്ടെത്തിയ ഭീകരരെ ധീരമായി ചെറുത്ത ഈ സിറിയൻ കുടിയേറ്റക്കാരൻ്റെ പ്രവൃത്തിയെ, നിരവധി പേരുടെ ജീവൻ രക്ഷിച്ച 'വീരോചിതമായ ഇടപെടൽ' എന്നാണ് ലോകമെമ്പാടും പ്രകീർത്തിക്കുന്നത്.


അഹ്‌മദിന് പിന്തുണയുമായി ആരംഭിച്ച 'ഗോഫണ്ട്‌മി' (GoFundMe) പേജ് വഴി 24 മണിക്കൂറിനുള്ളിൽ 1.4 മില്യൺ ഡോളറിൽ അധികം (ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ) സംഭാവനയായി ലഭിച്ചിട്ടുണ്ട്.

Advertisment