/sathyam/media/media_files/2025/09/29/philippines-2025-09-29-15-17-48.jpg)
വിയറ്റ്നാം: ബുലായി ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തിൽ രാജ്യത്തേക്ക് നീങ്ങുകയും തിങ്കളാഴ്ച പുലർച്ചെ കരയിൽ എത്തുകയും ചെയ്തതോടെ വിയറ്റ്നാം മധ്യ, വടക്കൻ പ്രവിശ്യകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.
വടക്കൻ തീരദേശ പ്രവിശ്യയായ ഹാ ടിൻഹിലാണ് കൊടുങ്കാറ്റ് വീശിയത്. അവിടെ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് നീങ്ങുന്ന കാറ്റ് ഹാ ടിൻഹിൻ്റെയും അയൽ സംസ്ഥാനമായ ങ്ഹെ ആനിൻ്റെയും മലയോര മേഖലകളിലേക്ക് നീങ്ങുന്നതിന് മുമ്പ് ദുർബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
വെള്ളത്തിൽ മുങ്ങിയും മരം വീണും ഉൾപ്പെടെ ഫിലിപ്പീൻസിൻ്റെ മധ്യഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ ബുലായി ചുഴലിക്കാറ്റ് കുറഞ്ഞത് 20 പേരുടെ മരണത്തിന് കാരണമായി.
കൂടാതെ നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും വൈദ്യുതി നിലച്ചു. ഏകദേശം 23,000 കുടുംബങ്ങളെ 1,400-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ നിർബന്ധിതരായി.