ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ കോൺക്രീറ്റ് ഘടനയില്‍ ബസ് ഇടിച്ചുകയറി 16 പേർ മരിച്ചു

സമീപത്തുള്ള രണ്ട് ആശുപത്രികളിലായി 18 രോഗികള്‍ ചികിത്സയിലാണ്. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ ഒരു യാത്രാ ബസ് കോണ്‍ക്രീറ്റ് ഘടനയില്‍ ഇടിച്ച് മറിഞ്ഞ് 15 പേര്‍ മരിച്ചതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ഒരു ടോള്‍ റോഡില്‍ 34 യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് സംഭവം.

Advertisment

രാജ്യ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കും യോഗ്യക്കാര്‍ത്തയ്ക്കും ഇടയില്‍ സഞ്ചരിക്കുകയായിരുന്നു വാഹനം. രക്ഷപ്പെട്ടവരെ സഹായിക്കാനും ഇരകളെ വീണ്ടെടുക്കാനും അടിയന്തര സംഘങ്ങള്‍ സ്ഥലത്തെത്തി.


'ശക്തമായ ആഘാതത്തില്‍ നിരവധി യാത്രക്കാര്‍ ബസ് ബോഡിയില്‍ കുടുങ്ങിപ്പോയി,' തിരച്ചില്‍, രക്ഷാ ഏജന്‍സി മേധാവി ബുഡിയോണോ പറഞ്ഞു.

അപകടം നടന്ന് ഏകദേശം 40 മിനിറ്റിനുശേഷം പോലീസും അടിയന്തര പ്രതികരണ സേനയും എത്തി, സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച ആറ് യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയോ ചികിത്സയ്ക്കിടെയോ 10 പേര്‍ കൂടി മരിച്ചതായി ബുഡിയോനോ റിപ്പോര്‍ട്ട് ചെയ്തു.

സമീപത്തുള്ള രണ്ട് ആശുപത്രികളിലായി 18 രോഗികള്‍ ചികിത്സയിലാണ്. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്.


ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ മഞ്ഞ ബസ് ഒരു വശത്ത് ചരിഞ്ഞുകിടക്കുന്നതും, നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി ഉദ്യോഗസ്ഥരും, പോലീസ് ഉദ്യോഗസ്ഥരും, സമീപത്തുണ്ടായിരുന്നവരും അപകടസ്ഥലത്ത് ജോലി ചെയ്യുന്നതും, മരിച്ചവരെയും പരിക്കേറ്റവരെയും ആംബുലന്‍സുകള്‍ കൊണ്ടുപോകുന്നതും കാണാം.


അതേസമയം, അപകടകാരണം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. 

Advertisment