നൈജീരിയയില്‍ ക്റൈസ്തവ വംശഹത്യ തുടരുന്നു

New Update
Bghvgg

Gghb

ഇക്കഴിഞ്ഞ മേയ് 25നും ജൂണ്‍ 13 നുമിടയില്‍ മാത്രം നാനൂറോളം ക്രിസ്ത്യാനികളെയാണ് നൈജീരിയന്‍ പട്ടാളം എന്ന് അവകാശപ്പെടുന്ന ഫുലാനി തീവ്രവാദികള്‍ കൊന്നൊടുക്കിയത്. ഇതില്‍ ഏറ്റവും വലിയ കൂട്ടക്കൊല നൈജീരിയയിലെ മകുര്‍ദിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ പതിമൂന്ന് വെള്ളിയാഴ്ചയായിരുന്നു. 200 പേരുടെ ജീവനെടുത്ത അതിക്രൂരമായ കൂട്ടക്കൊലയായിരുന്നു അത്. ബെനു സംസ്ഥാനത്തെ ഗുമ കൗണ്ടിയിലെ ഒരു കര്‍ഷക സമൂഹമായ യെല്‍വാട്ടയിലാണ് ആ ദുരന്തം അരങ്ങേറിയത്.

Advertisment

യെല്‍വാട്ട ബെനു സംസ്ഥാനത്തെ ഒരു ക്രിസ്ത്യന്‍ ശക്തികേന്ദ്രമാണ്. തലസ്ഥാനമായ മകുര്‍ദിയില്‍ നിന്ന് വെറും ഏഴു കിലോമീറ്റര്‍ മാത്രം വടക്ക് സ്ഥിതി ചെയ്യുന്ന യെല്‍വാട്ട, 98 ശതമാനം കത്തോലിക്കരുള്ള ഗ്രാമമാണ്. നേരത്തെ മറ്റു സമീപ പ്രദേശങ്ങളില്‍ നടന്ന ഫുലാനി തീവ്രവാദ ആക്രമണങ്ങളില്‍ നിന്നു പലായനം ചെയ്ത, ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളുടെ അഭയ കേന്ദ്രം കൂടിയാണിത്.

ജൂണ്‍ 12 ന് രാത്രി പത്തുമണിയോടെ ഇരുപതോളം മോട്ടോര്‍ സൈക്കിളുകളിലായി ഈരണ്ടു പേര്‍ വീതം "അല്ലാഹു അക്ബര്‍ " വിളിച്ച് ഗ്രാമത്തിലേയ്ക്ക് ഇരച്ചെത്തിയ നാല്‍പതോളം തോക്കുധാരികള്‍ യാതൊരു ഔചിത്യവുമില്ലാതെയാണ് സുരക്ഷിതത്വം തേടി യെല്‍വാട്ടയിലെത്തിയ സാധു കര്‍ഷക കുടുംബങ്ങളെ വളഞ്ഞിട്ട് വെടി വച്ച് ഇല്ലാതാക്കിയത്. അതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. വെടി വച്ചതിനു പുറമേ അവര്‍ ഉറങ്ങിക്കിടന്ന കര്‍ഷകരുടെ ഭവനങ്ങള്‍ ആ രാത്രിയില്‍ തീയിടുകയും ചെയ്തു.

കഴിഞ്ഞ മേയ് 25 നും ജൂണ്‍ ഒന്നിനുമിടയില്‍ മധ്യ നൈജീരിയയില്‍ ഉടനീളം ഉണ്ടായ ആക്രമണങ്ങളില്‍ എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് നൈജീരിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മേയ് മെയ് 25 ന് വെസ്ററ് കൗണ്ടിയിലെ ഗ്വെര്‍ മേഖലയിലെ ആന്‍ ഡോനയില്‍ നാല്‍പതു പേരുടെ ജീവനാണ് ഫുലാനി തീവ്രവാദികള്‍ കവര്‍ന്നെടുത്തത്. ജൂണ്‍ ഒന്നിന് അപാ കൗണ്ടിയിലെ അങ്ക് പാലി പ്രദേശത്തെ എഡിക്വുവില്‍ മുപ്പതോളം പേരുടെ ജീവനെടുത്തതായി സര്‍ക്കാര്‍ പറയുന്നു.

നൈജീരിയയിലെ തുടര്‍ച്ചയാ ൈ്രകസ്തവ വംശഹത്യയ്ക്കെതിരെ യുഎന്‍ രംഗത്തു വരാത്തതില്‍ പ്രതിഷേധം ശക്തമാണ്. ബെനു സംസ്ഥാനാതിര്‍ത്തി കടന്നു വരുന്ന ഫുലാനി തീവ്രവാദികളെ നിയന്ത്രിക്കാന്‍ അന്തര്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും തദ്ദേശീയരില്‍ ശക്തമാണ്.