അല്‍ഖ്വയ്ദ ജിഹാദി ഗ്രൂപ്പായ എച്ച്ടിഎസും അല്‍~അസദ് അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സിറിയയില്‍ പ്രതികാര കൊലപാതകങ്ങള്‍. കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ~ അലാവി സമുദായക്കാരുടെ എണ്ണം 1800 കടന്നതായി യുദ്ധ നിരീക്ഷണ ഗ്രൂപ്പായ എസ്ഒഎച്ച്ആര്‍ റിപ്പോര്‍ട്ട്.
2011ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധം നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലകളും നിറഞ്ഞതാണ്. ഐസിസ് വിരുദ്ധ പോരാട്ടങ്ങളും വിഭാഗീയ അക്രമങ്ങളും കുടിയൊഴിപ്പിക്കലുകളും സിറിയയെ കൂടുതല്‍ സംഘര്‍ഷത്തിലാക്കിയിരിക്കുന്നു.
സിറിയന്‍ ഏകാധിപതിയായ അല്‍~അസദിനെ പുറത്താക്കിയ ശേഷം ഇതാദ്യമായാണ് ഇത്ര മാരകമായ ഏറ്റുമുട്ടലുകള്‍ സിറിയ ഏറ്റുവാങ്ങുന്നത്. അലാവികളും ക്രിസ്ത്യാനികളും ഉള്‍പ്പടെയുള്ള മത ന്യൂനപക്ഷങ്ങളെ ഇവിടെ അതിക്രൂരമായി കൊന്നൊടുക്കുകയാണ് ഇപ്പോള്‍.
ഇക്കഴിഞ്ഞ നവംബറില്‍ അല്‍~ഖ്വയ്ദയുടെ മറ്റൊരു വിഭാഗമായ സുന്നി ഇസ്ളാമിസ്ററ് ഹയാത്ത് തഹ് രീര്‍ അല്‍~ഷാം (എച്ച്ടിഎസ്) ഗ്രൂപ്പിന്‍റെ അപ്രതീക്ഷിതമായ വിമത ആക്രമണമാണ് അല്‍~അസദിന്‍റെ സത്വര പതനത്തിനു കാരണമായത്. അസദ് മോസ്കോയില്‍ അഭയം തേടുകയും എച്ച്ടിഎസിന്‍റെ അല്‍~ഷറ സിറിയയുടെ അധികാരം കൈയടക്കുകയും ചെയ്തു. അന്നു മുതല്‍ അല്‍ ഖ്വയ്ദ വിഭാഗമായ എച്ച്ടിഎസ് ആണ് സിറിയ ഭരിക്കുന്നത്.
എന്നാല്‍, ഇക്കഴിഞ്ഞ വ്യാഴാഴ്ച സുന്നി ഇസ്ളാമിസ്ററ് ഹയാത്ത് തഹ് രീര്‍ അല്‍~ഷാമും (എച്ച്റ്റിഎസ്) അസദ് അനുകൂലികളും തമ്മില്‍ ഉണ്ടായ പ്രതികാരക്കൊല അലവൈറ്റ് പ്രദേശമായ ജബൈ്ളയിലെ തീരപ്രദേശത്ത് 200 ലധികം മനുഷ്യജീവനുകള്‍ എടുക്കുന്നതിലേയ്ക്കു നയിച്ചു.
അസദ് അനുകൂലിയായ ഒരു കുറ്റവാളിയെ തടങ്കലിലാക്കാനുള്ള പ്രവര്‍ത്തന നടപടികള്‍ക്കിടെ അസദ് അനുകൂലികള്‍ പതിയിരുന്നു നടത്തിയ ആക്രമണമാണ് മുമ്പെങ്ങുമില്ലാത്തത്ര വലിയ ക്രൈസ്തവ കൂട്ടക്കൊലയിലേയ്ക്കും അലാവി കൂട്ടക്കൊലയിലേയ്ക്കും വഴി തെളിച്ചത്. ഈ ആക്രമണത്തില്‍ അസദിന്‍റെ ജന്മനാടായ ഖര്‍ദാഹയുടെ നിയന്ത്രണം അസദ് അനുകൂല തോക്കുധാരികള്‍ ഏറ്റെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുമ്പെങ്ങും ഇല്ലാത്ത വിധം അതികഠിനമായ ക്രൈസ്തവ വംശഹത്യയാണ് ഇപ്പോള്‍ സിറിയയില്‍ നടക്കുന്നത്. ക്രിസ്ത്യാനികളും അലവൈറ്റുകലും ഉള്‍പ്പടെ ആയിരങ്ങള്‍ സമീപത്തെ മലകളിലേയ്ക്ക് പലായനം ചെയ്തതായി പ്രദേശ വാസികള്‍ മാധ്യമങ്ങളോടു പറയുന്നു. നേരത്തെ 15 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന സിറിയയില്‍ ഇപ്പോള്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമേ രാജ്യത്ത് അവശേഷിക്കുന്നുള്ളൂ എന്ന് സിറിയന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1800 ഓളം നിഷ്കളങ്കരായ കുഞ്ഞുങ്ങളും മാതാപിതാക്കളും അടക്കമുള്ള സിറിയന്‍ ക്രൈസ്തവരും അലാവികളുമാണ് ചുരുങ്ങിയ ഈ ദിവസങ്ങള്‍ക്കുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. ക്രൈസ്തവ ഭവനങ്ങളും പള്ളികളും കൊള്ളയടിച്ചും സെമിത്തേരികള്‍ നശിപ്പിച്ചും കുഞ്ഞുങ്ങളടക്കമുള്ളവരെ അതിക്രൂരമായി കശാപ്പു ചെയ്തും ഇസ്ളാമിക് സ്റേററ്റിന്‍റെ ശാഖയായ എച്ച്റ്റിഎസ് അതിഭീകരാന്തരീക്ഷമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.
ഷിയ മുസ്ളിങ്ങളായ അലാവികളായിരുന്നു അസദിന്‍റെ ഭരണകാലത്ത് ഉന്നത സര്‍ക്കാര്‍ ജോലികളില്‍ ഭൂരിഭാഗവും. എന്നാല്‍ നീണ്ട 24 വര്‍ഷത്തെ കിരാത ഭരണകാലത്ത് സിവിലിയന്‍മാര്‍ക്കു നേരെ സരിന്‍ ഗ്യാസ് പോലുള്ള രാസായുധങ്ങള്‍ ഉപയോഗിച്ചതിലൂടെ ബാഷര്‍ അല്‍~അസദ് കടുത്ത വിമര്‍ശനമേറ്റു. ആയിരക്കണക്കിനു സിറിയക്കാര്‍, പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍ വിചാരണ കൂടാതെ തടവിലാക്കപ്പെട്ടു.
നിലവില്‍ ഷിയാ മുസ്ളിങ്ങളായ അലാവികള്‍ക്കെതിരായ പ്രതികാരക്കൊലകളും ക്രൈസ്തവർ കൂടുതലുള്ള ലതാകിയ മേഖലയില്‍ ക്രൈസ്തവ വംശഹത്യ ലക്ഷ്യം വച്ചുള്ള കൊലകളും വന്‍ തോതില്‍ നടക്കുകയാണ്. സിറിയയിലെ മൂന്നു പ്രധാന ക്രിസ്ത്യന്‍ സഭകളായ ഗ്രീക്ക് ഓര്‍ത്തഡോക്സ്, സിറിയക് ഓര്‍ത്തഡോക്സ്, മെല്‍കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭകളുടെ ഗോത്ര പിതാക്കന്മാര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച അക്രമത്തെയും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളെയും അപലപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി.