ഇറാനിൽ പ്രക്ഷോഭം ലക്ഷ്യമിട്ട് സിഐഎ; കുർദിഷ് സേനയ്ക്ക് ആയുധം നൽകാൻ യുഎസ് പദ്ധതി

ഇറാഖി കുര്‍ദിഷ് നേതാക്കളുമായും ഇറാനിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളുമായും ട്രംപ് ഭരണകൂടം സജീവമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

New Update
Untitled

വാഷിംഗ്ടണ്‍: ഇറാനിലെ നിലവിലെ ഭരണകൂടത്തെ പ്രതിരോധത്തിലാക്കാന്‍ കുര്‍ദിഷ് സായുധ സേനയ്ക്ക് ആയുധങ്ങള്‍ നല്‍കാനുള്ള രഹസ്യ പദ്ധതിയുമായി യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ രംഗത്ത്. ഇറാനില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുകയും ഭരണമാറ്റത്തിന് കളമൊരുക്കുകയും ചെയ്യുകയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് വിവിധ സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

Advertisment

ഇറാന്റെ ഭരണസ്ഥിരതയെ ബാധിക്കുന്ന തരത്തിലുള്ള ഈ പദ്ധതി കാലങ്ങളായി ചര്‍ച്ചയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനു മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.


ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ സിഐഎ തയ്യാറായിട്ടില്ല. ഏജന്‍സിയുടെ ഈ നിശബ്ദത മേഖലയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

ഇറാഖി കുര്‍ദിഷ് നേതാക്കളുമായും ഇറാനിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളുമായും ട്രംപ് ഭരണകൂടം സജീവമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


കുര്‍ദിഷ് സായുധ ഗ്രൂപ്പുകള്‍ക്ക് നല്‍കേണ്ട സൈനിക സഹായങ്ങളെക്കുറിച്ചും ആയുധ വിതരണത്തെക്കുറിച്ചും നടന്ന ചര്‍ച്ചകളില്‍ ധാരണയായതായി സൂചനയുണ്ട്.


ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുര്‍ദിഷ് സേനയില്‍ ആയിരക്കണക്കിന് സായുധ പോരാളികളുണ്ട്. ഇവരെ ഉപയോഗിച്ച് ഇറാനില്‍ അസ്ഥിരത സൃഷ്ടിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.

Advertisment