യു എസ്: അമേരിക്കയുടെ അപ്പോളോ മിഷൻ ചന്ദ്രനിൽ പോയിട്ടേയില്ലെ ന്നും നീൽ ആംസ്ട്രോങ് ചന്ദ്രോപരിതലത്തിൽ കാലുകുത്തിയി ട്ടില്ലെന്നും അതെല്ലാം നാസ ചന്ദ്രോപരിതലത്തിനു സമാനമായ ഭൂമിയിലെ ഏതോ സ്ഥലത്തു ഷൂട്ടുചെയ്തതാണെന്നുമുള്ള പ്രചാര ണങ്ങൾ ഇന്നും പ്രചാരത്തിലുണ്ട്. ചില പിന്തിരിപ്പൻ മത വർഗീയ ശക്തി കളാണ് അതിനു പിന്നിൽ.
എന്തായാലും സുനിതാ വില്യംസും കൂട്ടാളികളും ISS ൽ നിന്നും ഭൂമിയിലേക്ക് യാത്രതിരിച്ച ഓരോ നിമിഷവും വളരെ വ്യക്തമാ യി ലൈവ് ടെലികാസ്റ്റ് ചെയ്ത് നാസ ലോകത്തിന്റെയകമാനം പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്.
/sathyam/media/media_files/2025/03/19/4IQehmj8moqjOIcdT2Er.jpg)
ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്കും ഇന്നത്തെ തലമുറ യ്ക്കും വളരെയേറെ ഉപകാരപ്രദവും ബഹി രാകാശ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ അറിവുകൾ തേടാനും അതുവഴി സമൂ ഹത്തിലും വ്യക്തിജീ വിതത്തിലുമൊക്കെ ബാധിച്ചിട്ടുള്ള അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുവാനും ഇതുവഴി സദ്ധ്യമാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം.
/sathyam/media/media_files/2025/03/19/WDEgvyUqxnKMoySHkAgx.jpg)
നാസ പകർത്തിയ ഓരോ ദൃശ്യങ്ങളും ഇന്ത്യയിൽ മാത്രം ഉറക്കമി ളച്ച് കണ്ടത് കോടിക്കണക്കിനാൾ ക്കാരാണ് വലിയ ഒരു നാഴിക ക്കല്ലായി ഇത് മാറപ്പെടും. വരാൻപോകുന്ന എല്ലാ മിഷനുകളും ഇത്തരത്തിൽ ജനങ്ങൾക്ക് നേരിട്ട് കാണാനുതകുന്നതരത്തിൽ പ്രക്ഷേപണം ചെയ്യാൻ എല്ലാ രാജ്യങ്ങൾക്കും ഇത് പ്രേരണയാണ്.
ISS ൽ നിന്ന് 17 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇന്ത്യൻ സമയം അനുസരിച്ച് ഇന്ന് വെളുപ്പിന് 3.27ന് 4 യാത്രികരുമായി ക്യാപ്സ്യൂ ൾ ഫ്ലോറിറയ്ക്കടുത്തു കടലിൽ പതിച്ചു.
/sathyam/media/media_files/2025/03/19/6HhgYGEEu6AHJiLIsiAA.jpg)
ഭൂമിയുടെ വായുമണ്ഡലത്തിലേക്ക് പ്രവേശിച്ചപ്പോൾ ക്യാപ്സ്യൂളിന്റെ വേഗത മണിക്കൂറിൽ 17000 മൈൽ ആയിരുന്നു. അത് മെല്ലെമെല്ലെ കുറച്ചുകൊണ്ടുവന്നു.
ക്യാപ്സ്യൂളിൽ 4 അന്തരീക്ഷ യാത്രികർക്കും മുന്നിൽ ഒരു ടച്ച് സ്‌ക്രീനുണ്ടായിരുന്നു. അതിലൂടെ അവർക്ക് ഭൂമിയിലെ എല്ലാ ലാൻഡിംഗ് തയ്യറെടുപ്പുകളും നീക്കങ്ങളും ലൈവ് ആയി കാണാമായിരുന്നു.
/sathyam/media/media_files/2025/03/19/d3wL4W7g18kWqF5nFDEX.jpg)
കടലിൽപ്പതിച്ച ക്യാപ്സ്യൂളിനുചുറ്റും രണ്ടു ഡോൾഫിനുകൾ നീന്തിയടുക്കുന്നുണ്ടായിരുന്നു. റിക്കവറി ബോട്ട് ക്യാപ്സ്യൂൾ ഷിപ്പിലേക്ക് മാറ്റിയശേഷം ഡ്രാഗണിന്റെ സൈഡ് ഹാച്ച് തുറന്ന പ്പോൾ ലോകമെമ്പാടുമുള്ള ഏവരുടെയും കണ്ണുകൾ ആദ്യം പുറത്തുവരുന്ന യാത്രികനിലേക്കാണ് പതിച്ചത്.
ക്രൂ 9 കമാൻഡർ നിക്ക് ഹെഗാണ് ആദ്യം പുറത്തുവന്നത് .മൂന്നാമതാണ് എല്ലാവരും ഏറ്റവും കൂടുതൽ തിരഞ്ഞതും കാണാനാഗ്രഹിച്ചതുമായ സുനിത വില്യംസ് പുഞ്ചിരിച്ചുകൊണ്ട് പുറത്തുവന്നത്. അവർ കൈവീശി എല്ലാവർക്കും അഭിവാ ദ്യമർപ്പിച്ചു.
/sathyam/media/media_files/2025/03/19/W7E97ge3C49WetoW0WVy.jpg)