ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാൻ വിട്ടുപോയതായി റിപ്പോർട്ട്. വർഷങ്ങളായി ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണ് താമസിക്കുന്നത്.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ പാകിസ്ഥാൻ വളരെയധികം ഭയപ്പെട്ടിരുന്നു, തീവ്രവാദത്തിന് അഭയം നൽകുന്ന പാകിസ്ഥാൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും ഇയാളുടെ പ്രത്യേക സഹായികളായ ഛോട്ടാ ഷക്കീലിനെയും മുന്ന ജിൻഗ്രയെയും പാകിസ്ഥാൻ ഒളിപ്പിച്ചു.
മൂവരും പാകിസ്ഥാൻ വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് പലായനം ചെയ്തിക്കാമെന്ന് ഇന്ത്യൻ ഏജൻസികൾ അറിയിച്ചു. ഇന്ത്യയുടെ വ്യോമാക്രമണത്തിൽ ഭയന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ജീവൻ രക്ഷിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ടെന്നും വൃത്തങ്ങൾ അവകാശപ്പെട്ടു.
ഈ വിവരങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ദാവൂദും കൂട്ടാളികളും പാകിസ്ഥാനിൽ മറ്റെവിടെയെങ്കിലും ഉണ്ടായിരിക്കാമെന്നും ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാൻ അത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഏജൻസി വൃത്തങ്ങൾ പറഞ്ഞു.
ലഭ്യമായ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള എല്ലാത്തരം വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും ഏജൻസി അറിയിയിച്ചു.