ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവിന്റെ വീട് ആക്രമികൾ തീയിട്ടു. ആക്രമണത്തിൽ പൊള്ളലേറ്റ നേതാവിന്റെ ഏഴു വയസുള്ള മകൾക്ക് ദാരുണാന്ത്യം

അർധരാത്രി ശബ്ദം കേട്ട് ഉണർന്ന ബിലാലിന്റെ മാതാവാണ് വീടിന് തീപിടിക്കുന്നത് കണ്ടത്. പിൻവാതിലിലൂടെ പുറത്തിറങ്ങി മുന്നിലെത്തിയ മാതാവ് കാണുന്നത് വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നതാണ്. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
BANGLADESH

ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ ഏഴ് വയസുകാരിയുടെ ജീവനെടുത്ത് അജ്ഞാതരുടെ ആക്രമണം. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവിന്റെ വീട് ആക്രമികൾ തീയിട്ടു. 

Advertisment

തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ഏഴ് വയസുകാരിയായ മകൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം


ബിഎൻപി ഭവാനിഗഞ്ച് യൂണിയൻ അസി. ഓർഗനൈസിങ് സെക്രട്ടറിയും വ്യാപാരിയുമായ ബിലാൽ ഹുസൈന്റെ വീടാണ് ആക്രമിച്ചത്. 


ആക്രമണത്തിൽ ബിലാലിന്റെ ഇളയ മകളായ ഐഷ അക്തറാണ് മരിച്ചത്. മറ്റ് പെൺമക്കളായ സൽമ അക്തർ (16), സാമിയ അക്തർ (14) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. 

അർധരാത്രി ശബ്ദം കേട്ട് ഉണർന്ന ബിലാലിന്റെ മാതാവാണ് വീടിന് തീപിടിക്കുന്നത് കണ്ടത്. പിൻവാതിലിലൂടെ പുറത്തിറങ്ങി മുന്നിലെത്തിയ മാതാവ് കാണുന്നത് വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നതാണ്. 


മാതാവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് മകനും കുടുംബവും ഉണർന്നെങ്കിലും തീ ആളിപ്പടർന്നിരുന്നു. രക്ഷപെടാനായി ബിലാൽ ഹുസൈൻ വാതിൽ ചവിട്ടിപ്പൊളിക്കുകയും ഭാര്യ നസ്മയും നാല് മാസം പ്രായമുള്ള കുഞ്ഞും ആറ് വയസുള്ള മകനും പുറത്തിറങ്ങുകയും ചെയ്തു.


എന്നാൽ ബിലാലിന്റെ മറ്റ് മൂന്ന് പെൺമക്കളും മറ്റൊരു മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇവരെ ബിലാലിന് രക്ഷിക്കാനായില്ല. പിന്നീട് വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തീകെടുത്തിയത്. 

അപ്പോഴേക്കും ഐഷ മരണത്തിന് കീഴടങ്ങിയിരുന്നു. ‌പൊള്ളലേറ്റ രണ്ട് പെൺകുട്ടികളും ബിലാൽ ഹുസൈനും ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

Advertisment