/sathyam/media/media_files/2026/02/20/untitled-2026-02-20-12-05-29.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ പാടെ ഇല്ലാതാക്കുന്ന പുതിയ ശിക്ഷാനിയമം താലിബാന്‍ ഭരണകൂടം നടപ്പിലാക്കുന്നു.
സ്ത്രീകളെ 'അടിമകള്‍ക്ക്' തുല്യമായി കണക്കാക്കുന്ന ഈ നിയമം, എല്ലുകള്‍ ഒടിയാത്ത രീതിയിലോ ആഴത്തിലുള്ള മുറിവുകള്‍ ഏല്‍പ്പിക്കാത്ത രീതിയിലോ ഭാര്യമാരെ മര്‍ദ്ദിക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്കും യജമാനന്മാര്‍ക്കും അനുമതി നല്‍കുന്നു. താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പുവെച്ച 90 പേജുള്ള രേഖയിലാണ് ഈ ക്രൂരമായ വ്യവസ്ഥകളുള്ളത്.
പുതിയ നിയമപ്രകാരം അഫ്ഗാന്‍ സമൂഹത്തെ വിവിധ തട്ടുകളായി തിരിച്ചിരിക്കുന്നു. മുകളില്‍ മതനേതാക്കളും താഴെ സാധാരണക്കാരുമാണ്. ഓരോ വിഭാഗത്തിനും ഒരേ കുറ്റത്തിന് വ്യത്യസ്ത ശിക്ഷകളാണ് നല്‍കുക. മതപണ്ഡിതന്മാര്‍ കുറ്റം ചെയ്താല്‍ 'ഉപദേശം' നല്‍കി വിട്ടയക്കുമ്പോള്‍, സാധാരണക്കാര്‍ക്ക് തടവും ചാട്ടവാറടിയും ലഭിക്കും.
സ്ത്രീകളെ ഏറ്റവും താഴ്ന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ സ്വന്തം വീട്ടില്‍ പോയി നില്‍ക്കുന്ന സ്ത്രീകള്‍ക്കും അവര്‍ക്ക് അഭയം നല്‍കുന്ന ബന്ധുക്കള്‍ക്കും മൂന്ന് മാസം വരെ തടവ് ശിക്ഷ നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.
മര്‍ദ്ദനമേറ്റ സ്ത്രീക്ക് കോടതിയെ സമീപിക്കണമെങ്കില്‍ ഭര്‍ത്താവോ കുടുംബത്തിലെ മറ്റൊരു പുരുഷനോ കൂടെയുണ്ടാകണം. തന്നെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ അതേ ഭര്‍ത്താവിനെത്തന്നെ കൂടെക്കൊണ്ടുപോകണമെന്നത് നീതി തേടുന്നത് അസാധ്യമാക്കുന്നു. കൂടാതെ, പൂര്‍ണ്ണമായി മറച്ചുപിടിച്ച നിലയില്‍ തന്റെ മുറിവുകള്‍ ജഡ്ജിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
ഭര്‍ത്താവ് മാരകമായി ഉപദ്രവിച്ചെന്ന് തെളിയിക്കപ്പെട്ടാല്‍ പോലും അയാള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ വെറും 15 ദിവസത്തെ തടവ് മാത്രമാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍ബന്ധിത വിവാഹം, ബലാത്സംഗം, ഗാര്‍ഹിക പീഡനം എന്നിവ ക്രിമിനല്‍ കുറ്റങ്ങളായിരുന്നുവെങ്കില്‍, താലിബാന്‍ അവയെയെല്ലാം അസാധുവാക്കിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us