ഇറാനോട് പിടിച്ചുനിൽക്കാൻ ഈ ആയുധങ്ങൾ പോര..  ആയുധങ്ങളുടെ ഉ‌ത്പാദനം നാലിരട്ടിയായി വർ‌ധിപ്പിക്കാൻ അമേരിക്കൻ പ്രതിരോധ കമ്പനികൾക്ക് നിർദ്ദേശം നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ ആക്രമണങ്ങളിൽ ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രതിരോധ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

New Update
weapons

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കവേ, അത്യാധുനിക ആയുധങ്ങളുടെ ഉ‌ത്പാദനം നാലിരട്ടിയായി വർ‌ധിപ്പിക്കാൻ അമേരിക്കൻ പ്രതിരോധ കമ്പനികൾക്ക് നിർദ്ദേശം നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

Advertisment

 ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ ആക്രമണങ്ങളിൽ ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രതിരോധ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.



ബോയിംഗ്, ലോക്ക്ഹീഡ് മാർട്ടിൻ, നോർത്രോപ്പ് ഗ്രുമ്മൻ, റേതിയോൺ തുടങ്ങിയ പ്രമുഖ പ്രതിരോധ കമ്പനികളുടെ തലവന്മാരുമായി ട്രംപ് വൈറ്റ് ഹൗസിൽ ചർച്ച നടത്തി. അത്യാധുനികവും കൃത്യതയാർന്നതുമായ ആയുധങ്ങളുടെ ഉത്പാദനം അടിയന്തരമായി വർധിപ്പിക്കാൻ അവർ സമ്മതിച്ചതായി ട്രംപ് അറിയിച്ചു.


ഇറാന്‍റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ തടയാൻ ഉപയോഗിക്കുന്ന അയൺ ഡോം, പാട്രിയറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ മിസൈലുകൾ അതിവേഗം തീർന്നുപോകുന്നത് അമേരിക്കയെയും ഇസ്രായേലിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇത് മറികടക്കാൻ ആയുധങ്ങളുടെ ഉത്പാദന വേഗത കൂട്ടാനാണ് ട്രംപിന്‍റെ തീരുമാനം.


യുദ്ധത്തിന്‍റെ ഒന്നാം ആഴ്ചയിൽ മാത്രം ഇറാനിലെ 3000-ത്തിലധികം കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നാണ് ട്രംപിന്‍റെ ആവശ്യം.


അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ ആയുധ നിർമാണ ശാലകൾ തുടങ്ങുന്നതിനായി ലേലം ആരംഭിച്ചതായും ട്രംപ് വ്യക്തമാക്കി.

Advertisment