'എനിക്ക് അവിടെ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. കയ്യില്‍ പണമില്ല, വാഹനമില്ല. ആരോടെങ്കിലും പറഞ്ഞാല്‍ ശാരീരികമായി ഉപദ്രവിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി, എപ്‌സ്റ്റീൻ ഒരു സൈക്കോപ്പതിനെപ്പോലെ പെരുമാറി; വെളിപ്പെടുത്തലുമായി പീഡനത്തെ അതിജീവിച്ച റീന ഓ

ഫ്‌ലോറിഡയിലെ എപ്സ്റ്റീന്റെ എസ്റ്റേറ്റില്‍ താന്‍ ഒറ്റപ്പെട്ടതായും മസാജ് റൂമുകളില്‍ നടക്കുന്ന അസ്വാഭാവിക കാര്യങ്ങള്‍ അന്ന് തന്നെ ശ്രദ്ധയില്‍പ്പെട്ടതായും അവര്‍ വെളിപ്പെടുത്തി.

New Update
Untitled

ന്യൂയോര്‍ക്ക്: ലോകത്തെ നടുക്കിയ ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക പീഡനക്കേസിലെ ദുരൂഹതകളും താന്‍ അനുഭവിച്ച ക്രൂരതകളും വെളിപ്പെടുത്തി അതിജീവിതയായ റീന ഓ രംഗത്ത്. എപ്സ്റ്റീന്‍ കേസില്‍ ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്സര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് റീന മനസ്സ് തുറന്നത്.

Advertisment

 1990-കളുടെ അവസാനത്തില്‍ 21 വയസ്സുള്ളപ്പോഴാണ് ആര്‍ട്ട് വിദ്യാര്‍ത്ഥിയായ റീന എപ്സ്റ്റീന്റെ വലയില്‍പ്പെടുന്നത്. പഠനത്തിനായി സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്താണ് അയാള്‍ റീനയെ സമീപിച്ചത്. എന്നാല്‍ പിന്നീട് വഴങ്ങിക്കൊടുക്കാത്തതിനെ തുടര്‍ന്ന് ആ വാഗ്ദാനം പിന്‍വലിക്കുകയും തന്നെ ശാരീരികമായും മാനസികമായും തളര്‍ത്താന്‍ ശ്രമിച്ചതായും റീന പറയുന്നു.


'എനിക്ക് അവിടെ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. കയ്യില്‍ പണമില്ല, വാഹനമില്ല. ആരോടെങ്കിലും പറഞ്ഞാല്‍ ശാരീരികമായി ഉപദ്രവിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി,' റീന ഓര്‍ത്തെടുത്തു.

ഫ്‌ലോറിഡയിലെ എപ്സ്റ്റീന്റെ എസ്റ്റേറ്റില്‍ താന്‍ ഒറ്റപ്പെട്ടതായും മസാജ് റൂമുകളില്‍ നടക്കുന്ന അസ്വാഭാവിക കാര്യങ്ങള്‍ അന്ന് തന്നെ ശ്രദ്ധയില്‍പ്പെട്ടതായും അവര്‍ വെളിപ്പെടുത്തി.


പ്രിന്‍സ് ആന്‍ഡ്രൂവിന്റെ അറസ്റ്റ് നീതിയിലേക്കുള്ള ആദ്യപടി മാത്രമാണെന്ന് റീന വിശ്വസിക്കുന്നു. എപ്സ്റ്റീന്റെ ഫയലുകളില്‍ പേരുള്ള ശതകോടീശ്വരന്മാരും രാഷ്ട്രീയ നേതാക്കളും വിചാരണ നേരിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എപ്സ്റ്റീനെക്കുറിച്ച് പല കാര്യങ്ങളും അറിയാമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പേര് ഫയലുകളില്‍ ഉണ്ടെന്നും റീന ആരോപിച്ചു. ട്രംപ് ഈ കേസില്‍ സത്യപ്രതിജ്ഞ ചെയ്ത് മൊഴി നല്‍കണമെന്നും അവര്‍ പറഞ്ഞു.

എപ്സ്റ്റീന്‍ കേവലം ശാരീരികമായല്ല, മറിച്ച് വൈകാരികമായും മാനസികമായും ഇരകളെ തകര്‍ക്കുന്ന സ്വഭാവക്കാരനായിരുന്നു. ഇതില്‍ നിന്ന് മുക്തമാകാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും റീന കൂട്ടിച്ചേര്‍ത്തു.

Advertisment