'ഗ്രേയ്സ് അനാട്ടമി' താരം എറിക് ഡെയ്ൻ അന്തരിച്ചു; വിടവാങ്ങിയത് 'മക്സ്റ്റീമി' എന്ന പ്രിയ കഥാപാത്രം

നാഡീവ്യവസ്ഥയെ ബാധിക്കുന്ന എ.എല്‍.എസ് എന്ന രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രോഗനിര്‍ണ്ണയം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് മരണം സംഭവിച്ചത്.

New Update
Untitled

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ 'ഗ്രേയ്‌സ് അനാട്ടമി'യിലെ മക്സ്റ്റീമി എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായി മാറിയ നടന്‍ എറിക് ഡെയ്ന്‍ (53) അന്തരിച്ചു.

Advertisment

നാഡീവ്യവസ്ഥയെ ബാധിക്കുന്ന എ.എല്‍.എസ് എന്ന രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രോഗനിര്‍ണ്ണയം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് മരണം സംഭവിച്ചത്.


വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഭാര്യ റെബേക്ക ഗേഹാര്‍ട്ട്, മക്കളായ ബില്ലി, ജോര്‍ജിയ എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.


പേശികളെ തളര്‍ത്തുന്ന എ.എല്‍.എസ് രോഗത്തിനെതിരെ പോരാടുന്നതിനൊപ്പം ഈ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ തന്റെ വലതു കൈ പൂര്‍ണ്ണമായും തളര്‍ന്നതായും ഇടതുകൈയ്ക്കും സ്വാധീനം കുറഞ്ഞുവരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.


'ഗ്രേയ്‌സ് അനാട്ടമി'യിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ. മാര്‍ക്ക് സ്ലോവന്‍ (മക്സ്റ്റീമി) എന്ന വേഷമാണ് അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തത്. ഇതിനുപുറമെ 'ദ ലാസ്റ്റ് ഷിപ്പ്' എന്ന പരമ്പരയിലെ കപ്പിത്താന്‍ വേഷവും 'യൂഫോറിയ' എന്ന ഹിറ്റ് പരമ്പരയിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.


'എക്‌സ്-മെന്‍: ദ ലാസ്റ്റ് സ്റ്റാന്‍ഡ്', 'മാര്‍ലി ആന്റ് മി' തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Advertisment