അമേരിക്കയുമായി യുദ്ധമുണ്ടാകുമോ? ഇറാൻ ജനത ഭിന്നപക്ഷത്ത്; ജനീവ ചർച്ചയ്ക്ക് മുന്നോടിയായി ആശങ്കയും പ്രതീക്ഷയും

'ഇരുപക്ഷവും സ്വീകരിക്കുന്ന നിലപാടുകള്‍ വെച്ച് നോക്കിയാല്‍ യുദ്ധം 100 ശതമാനവും ഉറപ്പാണ്,' എന്ന് 47 കാരനായ വ്യാപാരി ഹബീബ് പറയുന്നു.

New Update
Untitled

ടെഹ്റാന്‍: അമേരിക്കയുമായുള്ള സൈനിക സംഘര്‍ഷം ശക്തമാകാനുള്ള സാധ്യതയെക്കുറിച്ച് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ജനങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം. ജനീവയില്‍ നടക്കാനിരിക്കുന്ന മൂന്നാം വട്ട ചര്‍ച്ചകള്‍ക്ക് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് നഗരവാസികള്‍ തങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ചത്.

Advertisment

അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണമാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇത് 'വലിയ നുണ' ആണെന്ന് പറഞ്ഞ് ഇറാന്‍ തള്ളിക്കളഞ്ഞു. മേഖലയില്‍ വിമാനവാഹിനിക്കപ്പലുകള്‍ വിന്യസിച്ച് വാഷിംഗ്ടണ്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് യുദ്ധഭീതി ഉയര്‍ന്നത്.


'ഇരുപക്ഷവും സ്വീകരിക്കുന്ന നിലപാടുകള്‍ വെച്ച് നോക്കിയാല്‍ യുദ്ധം 100 ശതമാനവും ഉറപ്പാണ്,' എന്ന് 47 കാരനായ വ്യാപാരി ഹബീബ് പറയുന്നു.

യുദ്ധമുണ്ടായാല്‍ പട്ടിണിയും ദുരിതവും വര്‍ദ്ധിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെന്ന് 60 കാരിയായ തയ്യിബ ഓര്‍മ്മിപ്പിച്ചു. 'നിലവില്‍ തന്നെ ജനങ്ങള്‍ കഷ്ടപ്പാടിലാണ്, യുദ്ധമുണ്ടായാല്‍ എങ്കിലും നമ്മുടെ വിധി എന്താണെന്ന് വ്യക്തമാകുമല്ലോ' എന്നായിരുന്നു അവരുടെ പ്രതികരണം.


എന്നാല്‍ അമേരിക്കയുടേത് വെറും ഭീഷണിയാണെന്നും യുദ്ധമുണ്ടാകില്ലെന്നും സെയില്‍സ്മാനായി ജോലി ചെയ്യുന്ന മെഹ്ദി വിശ്വസിക്കുന്നു. ജനീവ ചര്‍ച്ചകള്‍ പൂര്‍ണ്ണ വിജയമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.


പുതിയ ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും ഇതിനകം നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ നിര്‍ണ്ണായകമായ ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. നാളെ നടക്കുന്ന ചര്‍ച്ചകള്‍ മേഖലയിലെ സമാധാനത്തിന് നിര്‍ണ്ണായകമാകും.

Advertisment