ആയുധം താഴെ വെക്കില്ല; ഇസ്രായേലിനെതിരെ പോരാട്ടം തുടരുമെന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസിം

അമേരിക്കയുടെയും മറ്റ് വിദേശ രാജ്യങ്ങളുടെയും പിന്തുണയുള്ള ലബനന്‍ സൈന്യം കഴിഞ്ഞ മാസങ്ങളില്‍ തെക്കന്‍ ലബനനില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

New Update
Untitled

ബെയ്‌റൂട്ട്: ഇസ്രായേലിനെതിരായ യുദ്ധത്തില്‍ പങ്കുചേര്‍ന്നതിന് ശേഷമുള്ള തന്റെ ആദ്യ പരസ്യ പ്രസംഗത്തില്‍, ആയുധം ഉപേക്ഷിക്കില്ലെന്ന കര്‍ശന നിലപാടുമായി ഹിസ്ബുള്ള തലവന്‍ നയീം ഖാസിം. ഹിസ്ബുള്ള പോരാളികളെ നിരായുധരാക്കാനുള്ള ലബനന്‍ സര്‍ക്കാരിന്റെ നീക്കത്തെ അദ്ദേഹം പൂര്‍ണ്ണമായും തള്ളി.

Advertisment

'ഇസ്രായേല്‍ അധിനിവേശം തുടരുന്നിടത്തോളം കാലം, പോരാട്ടവും ആയുധം കൈവശം വെക്കുന്നതും തങ്ങളുടെ നിയമപരമായ അവകാശമാണ്,' എന്ന് നയീം ഖാസിം വ്യക്തമാക്കി.


ഇസ്രായേലിന് നേരെയുള്ള ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ലബനന്‍ സര്‍ക്കാരിന്റെ നിലപാട്. രാജ്യത്തെ ഔദ്യോഗിക സൈന്യത്തിന് പുറമെ മറ്റ് സംഘടനകള്‍ ആയുധം കൈവശം വെക്കുന്നത് അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


അമേരിക്കയുടെയും മറ്റ് വിദേശ രാജ്യങ്ങളുടെയും പിന്തുണയുള്ള ലബനന്‍ സൈന്യം കഴിഞ്ഞ മാസങ്ങളില്‍ തെക്കന്‍ ലബനനില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ശക്തമായ സൈനിക സ്വാധീനമുള്ള ഹിസ്ബുള്ളയെ നേരിട്ട് എതിര്‍ത്ത് നിരായുധരാക്കാന്‍ ലബനന്‍ സൈന്യത്തിന് സാധിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു.

Advertisment