/sathyam/media/media_files/2025/11/26/gaza-1-2025-11-26-19-04-11.jpg)
ഗാസസിറ്റി: തെക്കൻ ഗാസ മുനമ്പിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായി പതിനായിരങ്ങൾ.
ചൊവ്വാഴ്ച മുതൽ ഗാസയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്.
/filters:format(webp)/sathyam/media/media_files/2025/11/26/gaza-2-2025-11-26-19-04-55.jpg)
വീടുകളും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഗാസയിലെ ജനങ്ങളെ പ്രളയം അക്ഷരാർത്ഥത്തിൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.
2023-ൽ ഗാസയുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി പേർക്കാണ് വീടുകൾ നഷ്ടമായത്. പലരും വർഷങ്ങളായി അഭയാർത്ഥി ക്യാമ്പുകളാണ് കഴിഞ്ഞിരുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/26/gaza-3-2025-11-26-19-05-38.jpg)
എന്നാൽ, അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ഇസ്രായേൽ ആക്രമം നടത്തിയതോടെ ഇവിടെ നിന്നും പലായനം ചെയ്തവർ തെരുവിലാണ് കഴിയുന്നത്.
പ്രളയം വന്നതോടെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ പോലും കഴിയാതെ ദുരിതത്തിലാണ് മിക്കവരും.
ഗാസ യുദ്ധത്തിന് പിന്നാലെ ഏകദേശം 1.5 ലക്ഷം പേരാണ് കുടിയിറക്കപ്പെട്ടത്.
/filters:format(webp)/sathyam/media/media_files/2025/11/26/gaza-4-2025-11-26-19-06-17.jpg)
ഇത്രയും പേരെ പാർപ്പിക്കാൻ കുറഞ്ഞത് 300,000 പുതിയ കൂടാരങ്ങളെങ്കിലും അടിയന്തിരമായി ആവശ്യമാണെന്ന് പലസ്തീൻ എൻജിഒ നെറ്റ്വർക്കിന്റെ തലവൻ അംജദ് അൽ-ഷാവ പറഞ്ഞു.
പ്രളയത്തിൽ നിലവിലുണ്ടായിരുന്ന ക്യാമ്പുകളിൽ പലതും തകർന്നെന്ന് പലസ്തീൻ സിവിൽ ഡിഫൻസ് സർവീസിന്റെ പ്രവർത്തകർ പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/11/26/gaza-5-2025-11-26-19-06-57.jpg)
ദിവസങ്ങളായി തുടരുന്ന മഴയിൽ ഏകദേശം 13000 താത്കാലിക ടെന്റുകൾ നശിച്ചെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/11/26/gaza-6-2025-11-26-19-07-19.jpg)
പ്രളയത്തിൽ പല ക്യാമ്പുകളിലും സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങളും നശിച്ചെന്നും യുഎൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us